സ്വകാര്യവത്കരണം: ആദ്യം ഓവർസീസ് ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും
text_fieldsതൃശൂർ: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിെൻറ ആദ്യഘട്ടത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും. നിതി ആയോഗിെൻറ ശിപാർശ ബാങ്ക് ബോർഡ്സ് ബ്യൂറോയും ബാങ്കിങ് സേവനം സംബന്ധിച്ച കേന്ദ്രസമിതിയും അംഗീകരിച്ചതായാണ് വിവരം. ഈ സാമ്പത്തിക വർഷം രണ്ടു ബാങ്കുകളുടെ സ്വകാര്യവത്കരണം പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി.
രണ്ടു ബാങ്കുകളിലും ജീവനക്കാരുടെ എണ്ണം പകുതിയാക്കാൻ ബാങ്ക് ബോർഡ്സ് ബ്യൂറോ ശിപാർശ ചെയ്തു. ഇതിനായി, 20 വർഷവും അതിലധികവും സേവന കാലാവധിയുള്ളവർക്ക് സ്വയംവിരമിക്കൽ പദ്ധതി പ്രഖ്യാപിക്കും. തുടരുന്നവർക്ക് പ്രകടനാധിഷ്ഠിത വേതനവും വേരിയബിൾ വേതനവും അനുവദിക്കും. ഇതിെൻറ വിശദാംശം സെപ്റ്റംബർ 30നകം തയാറാക്കണം. പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കും ആദ്യഘട്ട പട്ടികയിലുണ്ട്. യൂക്കോ, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവത്കരണ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.