Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി പമ്പുകളിൽ മറ്റ് വാഹനങ്ങൾക്കും ഇന്ധനം നിറക്കാം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി പമ്പുകളിൽ മറ്റ് വാഹനങ്ങൾക്കും ഇന്ധനം നിറക്കാം
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പമ്പുകളിൽ മറ്റ് വാഹനങ്ങൾക്കും ഇന്ധനം നിറക്കാനുള്ള ക്രമീകരണം ആഗസ്റ്റ് രണ്ടാംവാരത്തോടെ യാഥാർഥ്യമാകും. ആദ്യ ഘട്ടത്തിൽ മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിങ്ങനെ എട്ടിടത്താണ് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് ഒൗട്ട്ലെറ്റുകൾ തുടങ്ങുന്നത്.

സംസ്ഥാനത്താകെ 67 ഡിപ്പോകളിലാണ് ഇത്തരത്തിൽ പമ്പുകൾ സജ്ജമാക്കുക. പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതോടൊപ്പം കെ.എസ്‌.ആർ.ടി.സി ബസുകളും നേരേത്തയുള്ളതുപോലെ ഇവിടെത്തന്നെ ഇന്ധനം നിറക്കും.

പമ്പുകൾ തുടങ്ങുന്നതിൽ കെ.എസ്.ആർ.ടി.സിക്ക് അധിക സാമ്പത്തികബാധ്യതയില്ല. ഡീലർ കമീഷനും സ്ഥലവാടകയും ഉൾെപ്പടെ ഉയർന്ന വരുമാനമാണ് ഇത്തരം ഒൗട്ട്ലെറ്റുകളിലൂടെ പ്രതീക്ഷിക്കുന്നത്. സ്ഥാപനത്തിെൻറ നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ആഗസ്റ്റിൽ ആരംഭിക്കുന്ന എട്ട് പമ്പുകളുടെ ഡീലർഷിപ് ഇതിനോടകം െഎ.ഒ.സിയിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിട്ടുണ്ട്.

മറ്റ് വാഹനങ്ങൾക്ക് കൂടി എത്താൻ സൗകര്യപ്രദമായ സ്ഥലങ്ങളിലെ ഡിപ്പോകളെയാണ് തുടക്കത്തിൽ പരിഗണിക്കുന്നത്. ഓരോ ഡിപ്പോയുെടയും മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിങ് സംവിധാനമുള്ള ഔട്ട്ലെറ്റുകളാണ് സ്ഥാപിക്കുക. പമ്പിനായി ശരാശരി 30 മുതൽ 40 സെൻറ് സ്ഥലമാണ് വേണ്ടിവരുക.

ടോയ്ലറ്റ്, കഫറ്റേരിയ എന്നിവയുടെ അധിക വരുമാനവും കെ.എസ്.ആർ.ടി.സിയും ഐ.ഒ.സിയും പങ്കിട്ടെടുക്കും. 67 ഡിപ്പോകളിലും പമ്പുകൾ യാഥാർഥ്യമാകുന്നതോടെ എല്ലാ െചലവുകളും കഴിഞ്ഞ് പ്രതിവർഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol pumpKSRTC
Next Story