വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഫാ. ജോൺസൺ മാത്യുവിന് ജാമ്യം
text_fieldsകൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയായ ഒാർത്തഡോക്സ് വൈദികൻ ജോൺസൺ വി. മാത്യുവിന് ഹൈകോടതിയുടെ ജാമ്യം. റിമാൻഡ് റിപ്പോർട്ടിൽ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് പറഞ്ഞിട്ടില്ലെന്ന ഹരജിക്കാരെൻറ വാദം അംഗീകരിച്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിശ്ചിത തുകയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
ഇരയായ സ്ത്രീയുടെ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. ഇരയായ യുവതിയെ താൻ പീഡിപ്പിച്ചെന്ന് ആരോപണമില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. യുവതിക്ക് വാട്സ് ആപ്പിൽ സന്ദേശങ്ങൾ അയച്ചുവെന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്നും വ്യക്തമാക്കി.അതേസമയം, കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു നൽകിയ ജാമ്യ ഹരജിയിൽ കോടതി സർക്കാറിെൻറ വിശദീകരണം തേടി.
ജൂലൈ 13നാണ് ഫാ. ജോബ് മാത്യു അറസ്റ്റിലായത്. പത്തു ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഒന്നാം പ്രതി ഫാ. സോണി വർഗീസ് തന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് യുവതി ഫാ. ജോബ് മാത്യുവിനോടു കുമ്പസാരിച്ചിരുന്നു. പീഡനകാര്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഫാ. ജോബ് മാത്യു പീഡിപ്പിച്ചെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.