സഭാതർക്കം: വയോധികെൻറ മൃതദേഹം സംസ്കരിക്കാനാകാതെ പത്തുനാൾ
text_fieldsകായംകുളം: സഭതർക്കംമൂലം വയോധികെൻറ മൃതദേഹം സംസ്കരിക്കാനാകാതെ പത്തുദിവസമായി ബ ന്ധുക്കളുടെ കാത്തിരിപ്പ്. കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിെൻറ (മാത്തുക്കുട്ടി -95) മൃതദേഹമാണ് പത്തുനാൾ കഴിഞ്ഞിട്ടും സംസ്കരിക്കാനാകാതെ ശീതീകരിച്ച പെട്ടിയിൽ വീട്ടിൽ സൂക്ഷിക്കുന്നത്. വൈദികനായ കൊച്ചുമകനെ സഭവേഷത്തിൽ അന്ത്യച്ചടങ്ങിൽ പെങ്കടുപ്പിക്കാനാകില്ലെന്ന ഒാർത്തഡോക്സ് വിഭാഗത്തിെൻറ നിലപാടാണ് സംസ്കാരം നീളാൻ കാരണം.
മണ്ണിനോട് മല്ലിട്ട് ജീവിച്ച മാത്തുക്കുട്ടി കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. യാക്കോബായ അംഗമായ ഇദ്ദേഹത്തിെൻറ ഇടവക കട്ടച്ചിറ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമാവകാശം ഒാർത്തഡോക്സ് വിഭാഗത്തിന് നൽകി സുപ്രീംകോടതി ഉത്തരവായിരുന്നു. വിധി നടത്തിപ്പിൽ വ്യക്തതയില്ലാത്തതിനാൽ പള്ളി ഇരുപക്ഷത്തിനും നൽകാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. താക്കോൽ യാക്കോബായക്കാരനായ ട്രസ്റ്റിയിൽനിന്ന് ഏറ്റുവാങ്ങിയിട്ടുമില്ല. ഇടവകയിലെ സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച് കോടതി കൃത്യമായ നിർവചനം നൽകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. യാക്കോബായക്കാർ മരിച്ചാൽ പള്ളിയിൽ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശടിക്ക് മുന്നിൽെവച്ചാണ് ശുശ്രൂഷ. ഇതിനുശേഷം അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്കാരച്ചടങ്ങുകൾ വിധിക്കുശേഷം നടത്തിയത്. കുരിശടിയിലെ ശുശ്രൂഷക്കുശേഷം പൗത്രൻ ഫാ. ജോർജി ജോണിനെ സഭവേഷത്തോടെ ചടങ്ങിൽ പെങ്കടുക്കാൻ അനുവദിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഒാർത്തഡോക്സ് നിലപാടിനെ ജില്ല ഭരണകൂടവും പിന്തുണച്ചതോടെ യാക്കോബായ പക്ഷം പ്രതിരോധത്തിലായി.
ചർച്ചകളിൽ ധാരണയായില്ലെങ്കിലും വ്യാഴാഴ്ച സംസ്കാരം നടത്താനാണ് തീരുമാനിച്ചത്. വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് 200 മീ. അകലെ പൊലീസ് തടഞ്ഞു. രാവിലെ 11ന് റോഡരികിൽ ഇറക്കിെവച്ച മൃതദേഹം രാത്രി 7.30ഒാടെ തിരികെ വീട്ടിലേക്കുതന്നെ കൊണ്ടുപോവുകയായിരുന്നു. സഹായത്തിനായി രാഷ്ട്രീയ-ഉദ്യോഗസ്ഥ-ഭരണതലങ്ങളിൽ ബന്ധപ്പെെട്ടങ്കിലും ഫലമുണ്ടായില്ല. മൃതദേഹവുമായി എട്ടുമണിക്കൂർ റോഡരികിലിരുന്നിട്ടും പഞ്ചായത്ത് പ്രസിഡൻറ് മുതൽ പാർലമെൻറ് അംഗങ്ങൾ വരെയുള്ളവരെല്ലാം കണ്ടില്ലെന്ന് നടിച്ചതായി യാക്കോബായ നേതൃത്വം പറയുന്നു.
അപ്പച്ചെൻറ താൽപര്യപ്രകാരമാണ് വൈദികജീവിതം തെരഞ്ഞെടുത്തതെന്ന് ഫാ. ജോർജി ജോൺ പറഞ്ഞു. സഭാവേഷത്തോടെ സംസ്കാരച്ചടങ്ങിൽ പെങ്കടുക്കണമെന്നത് അദ്ദേഹത്തിെൻറ ആഗ്രഹം ഒസ്യത്തായി പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ വൈദികവേഷം അഴിച്ചുവെച്ച് കല്ലറയിൽ അവസാനപിടി മണ്ണ് വാരിയിടാൻ കഴിയില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വൈദികവേഷത്തോടെ അത് ചെയ്യാനുള്ള സൗകര്യം ഒരുക്കിത്തരണമെന്നാണ് ആവശ്യപ്പെടാനുള്ളത്. മാത്തുക്കുട്ടിയുടെകൂടി ശ്രമഫലമായി ഉയർന്ന പള്ളി സെമിത്തേരിയിൽ സ്വസ്ഥമായി അടങ്ങണമെന്ന അദ്ദേഹത്തിെൻറ ആഗ്രഹമാണ് തർക്കങ്ങളിൽ തടയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.