കോതമംഗലം പള്ളിയിൽ ഒാർത്തഡോക്സ്-യാക്കോബായ സംഘർഷം തുടരുന്നു
text_fieldsകോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കഴിഞ്ഞ ദിവസം ഒാർത്തഡോക്സ് വിഭാഗം റമ്പാൻ പ്രാർഥനക്കെത്തിയപ്പേ ാൾ തുടങ്ങിയ സംഘർഷം രണ്ടാം ദിവസവും തുടരുന്നു. പള്ളിയിൽ പ്രാർഥനക്കായി ഇന്നലെ എത്തിയ ഒാർത്തഡോക്സ് റമ്പാൻ തോമസ് പ ോളിനെ യാക്കോബായ വിഭാഗക്കാർ തടഞ്ഞിട്ട് 18 മണിക്കൂർ പിന്നിട്ടു.
കഴിഞ്ഞ ദിവസം ഉച്ചക്ക് കോതമംഗലം പള്ളിയിലെ ത്തിയ റമ്പാൻ ഇപ്പോഴും കാറിൽ കഴിയുകയാണ്. കാറിനു ചുറ്റും കുത്തിയിരുന്ന് സ്ത്രീകളടക്കമുള്ള യാക്കോബായ വിഭാഗക ്കാർ പ്രതിഷേധിക്കുന്നതിനാൽ അദ്ദേഹത്തിന് പുറത്തിറങ്ങാനായിട്ടില്ല. എന്നാൽ, കാറിെൻറ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റമ്പാനും നാലു സഹായികളും കാറിൽ തന്നെ കഴിയുകയാണ്. റമ്പാെൻറ വാഹനത്തിനു ചുറ്റും പൊലീസ് വാഹനങ്ങൾ സംരക്ഷണം തീർത്തിട്ടുണ്ട്. കോടതി വിധി അനുസരിച്ചാണ് എത്തിയതെന്നും മടങ്ങിപ്പോകാൻ തയാറല്ലെന്നും റമ്പാൻ അറിയിച്ചു. എന്നാൽ പള്ളി അങ്കണത്തിൽ നിന്ന് റമ്പാനും സഹായികളും മടങ്ങി പോകണമെന്ന് യാക്കോബായ വിഭാഗക്കാർ ആവശ്യപ്പെട്ടു. പള്ളി അങ്കണത്തിൽ നിന്ന് പുറത്തു പോകാതെ കാറിൽ നിന്ന് ഇറങ്ങാൻ റമ്പാനെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് റമ്പാൻ എത്തിയത്. സംഘർഷ സാധ്യത കാണക്കിലെടുത്ത് അദ്ദേഹത്തെ സ്ഥലത്തു നിന്ന് മാറ്റിയിരുന്നു. പിന്നീട് തിരിച്ചു വന്നപ്പോഴും സംഘർഷത്തന് അയവുണ്ടായില്ല. തുടർന്ന് റമ്പാനും സഹായികളും കാറിൽ തന്നെ കഴിയുകയായിരുന്നു.
പള്ളിയുടെ ഉടമസ്ഥാവകാശം ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു സുപ്രീംകോടതി വിധി. കോടതി വിധി നടപ്പാക്കാൻ പൊലീസ് ഇടപെടണമെന്നും റമ്പാന് പ്രാർഥനക്കായി സൗകര്യം ഒരുക്കണമെന്നുമുള്ള നിർദേശങ്ങൾ മുൻസിഫ് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് പൊലീസിനെ രൂക്ഷമായി വിമർശിച്ച ഹൈകോടതി, വിധി നടപ്പാക്കണമെന്ന് കർശന നിർദേശം നൽകി. ഇത് പ്രകാരമാണ് റമ്പാൻ പ്രാർഥനക്കായി പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണത്തിൽ എത്തിയത്.
അതേസമയം, പിറവം സെന്‍റ് മേരീസ് വലിയ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം തേടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
