Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശക്തമായ മഴക്ക് സാധ്യത:...

ശക്തമായ മഴക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
ശക്തമായ മഴക്ക് സാധ്യത:  നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
cancel

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ ജില്ലകളിൽ ജൂൺ ഒമ്പത്, 10 തീയതികളിലും തിരുവനന്തപു രം, എറണാകുളം ജില്ലകളിൽ 10നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായതോ (115 മി.മീറ്റർ വരെ) അതിശക്തമായതോ (115 മി.മീറ്റർ മുതൽ 204.5 മി.മീറ്റർ വരെ) ആയ മഴക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം.

കോഴിക്കോട് (ജൂൺ ഏഴ്), തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം (ജൂൺ എട്ട്), തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം (ജൂൺ ഒമ്പത്), പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് (ജൂൺ 10) ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് കണക്കാക്കുന്നത്.

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറക്ക് അലർട്ടുകളിൽ മാറ്റം വരാം. സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsweatherheavy rainmalayalam newsOrange Alertyellow alert
News Summary - orange alert in deifferent district -kerala news
Next Story