പ്രതിപക്ഷ നേതാവിെൻറ പ്രൈവറ്റ് സെക്രട്ടറിക്ക് ജോലി ലീഗ് ഹൗസിൽ
text_fieldsകോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിക്ക് ജോലി കോഴിേക്കാെട്ട മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഒാഫിസിലെന്ന് ആരോപണം. എം.വി. സിദ്ദീഖ് എന്ന അധ്യാപകനാണ് സർക്കാർ ശമ്പളം പറ്റി ലീഗ് സംസ്ഥാന ഒാഫിസായ ‘ലീഗ് ഹൗസി’ൽ സെക്രട്ടറിയായി ജോലിയെടുക്കുന്നത്.
കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന സിദ്ദീഖ് 2016 ജൂൺ 21നാണ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയായി ഡെപ്യൂേട്ടഷനിൽ നിയമിതനായത്. 75,000ത്തോളം രൂപ ഇദ്ദേഹത്തിനായി ഖജനാവില്‍നിന്ന് പ്രതിമാസം ചെലവഴിക്കുന്നുണ്ട്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മന്ത്രിയുടെ സ്റ്റാഫിലായിരുന്നു സിദ്ദീഖ്. പ്രതിപക്ഷ നേതാവിനൊപ്പം തിരുവനന്തപുരത്ത് ജോലി ചെയ്യേണ്ടയാൾ നിയമസഭ സമ്മേളനമായിട്ടുപോലും കോഴിക്കോട്ടാണുള്ളത്. രണ്ടരവർഷമായി ഇതാണ് അവസ്ഥയെന്ന് ആക്ഷേപം വ്യാപകമാണ്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രക്ഷോഭകോലാഹലങ്ങൾ ഉണ്ടാക്കിയ മുസ്ലിം ലീഗാണ് പാർട്ടി ആസ്ഥാനത്ത് സർക്കാർ ശമ്പളം പറ്റുന്ന ഡെപ്യൂേട്ടഷനിലുള്ള വ്യക്തിയെ ജീവനക്കാരനാക്കിയിരിക്കുന്നത്. അേതസമയം, സിദ്ദീഖ് തെൻറ പഴ്സനൽ സ്റ്റാഫിൽപ്പെട്ടയാളാണെന്നും ലീഗ് ഹൗസിൽ ജോലി ചെയ്യുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നുമാണ് ചെന്നിത്തലയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.