Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് സ്വകാര്യസുരക്ഷ ഒരുക്കിയതിനെതിരെ പ്രതിപക്ഷം

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: വിദേശ സന്ദർശനവേളയിൽ സർക്കാർ ചെലവിൽ മുഖ്യമന്ത്രിക്ക് സ്വകാര് യ ഏജൻസി സുരക്ഷ ഒരുക്കിയതിനെതിരെ പ്രതിപക്ഷം. ധനവിനിയോഗ ബില്ലിെൻറ ചർച്ചയിൽ അൻവ ർ സാദത്താണ് നിയമസഭയിൽ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ മണിയടിക്കാനാണ് സ് വകാര്യ ഏജൻസികൾ വഴി ഡി.ജി.പി സുരക്ഷ ഒരുക്കിയതെന്ന് അദ്ദേഹം കുറ്റെപ്പടുത്തി.

എന ്നാൽ, സുരക്ഷ ഭീഷണി ഉള്ളയാൾക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി ഇ.പി. ജയരാജെൻറ വിശദീകരണം. ഇ.എം.എസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാരാരും സ്വകാര്യ സുരക്ഷ ഉപയോഗിച്ചിട്ടില്ലെന്ന് പി.ടി. തോമസ് ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രി പ്രതികരിച്ചില്ല. 

പ്രസംഗിക്കാൻ ബി.െജ.പി അംഗത്തിന് അനുവദിച്ച സമയം മുസ്ലിം ലീഗിലെ എൻ. ഷംസുദ്ദീൻ വാങ്ങിയ വിഷയം സഭയിൽ വീണ്ടും ഉയർന്നു. ഇതുസംബന്ധിച്ച വിമർശനത്തിന് മറുപടി പറഞ്ഞ എം.കെ. മുനീർ, ഫാഷിസത്തിന് മുന്നിൽ മുസ്ലിം ലീഗ് ഒാച്ഛാനിച്ച് നിൽക്കില്ലെന്ന് വ്യക്തമാക്കി. ധനവിനിയോഗ ബില്ലിെൻറ ചർച്ചയിൽ പേര് പരാമർശിക്കാതെ മന്ത്രി കെ.ടി. ജലീലിനെതിരെ എം.കെ. മുനീർ കടുത്ത വിമർശനം നടത്തി.

സിമിയിലൂടെ രാഷ്ട്രീയ അനാഥത്തിലായ ആളെ എടുത്തുവളർത്തിയത് ലീഗാണ്. പോറ്റമ്മയാണ് ലീഗ്. പെറ്റമ്മയെ തള്ളിപ്പറഞ്ഞവർക്ക് പോറ്റമ്മെയയും തള്ളിപ്പറയാം. നാളെ സി.പി.എമ്മിനെയും തള്ളിപ്പറയും -മുനീർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - opposition against cms private protection -kerala news
Next Story