Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഓപറേഷൻ റിലാക്സ്';...

'ഓപറേഷൻ റിലാക്സ്'; സാമൂഹിക വിരുദ്ധ താവളങ്ങൾ കളിക്കളങ്ങളാക്കാൻ എക്സൈസ് പദ്ധതി

text_fields
bookmark_border
ഓപറേഷൻ റിലാക്സ്; സാമൂഹിക വിരുദ്ധ താവളങ്ങൾ കളിക്കളങ്ങളാക്കാൻ എക്സൈസ് പദ്ധതി
cancel

കൊല്ലം: ലഹരിക്കെതിരെ പുതിയ ചുവടുവെപ്പുമായി എക്സൈസിന്റെ 'ഓപറേഷൻ റിലാക്സ്'. സാമൂഹിക വിരുദ്ധർ താവളമാക്കിയ സ്ഥലങ്ങൾ ഏറ്റെടുത്തു സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധത്തിലുള്ള പദ്ധതികളാണ് ഓപറേഷൻ റിലാക്സിൽ ഉണ്ടാവുക. പുറമ്പോക്കുകൾ, കാടുകയറിക്കിടക്കുന്ന പൊതു ഇടങ്ങൾ, പാതിവഴിയിൽ നിർമാണം നിലച്ചതോ ജീർണാവസ്ഥയിലോ ആയ കെട്ടിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ലഹരി ഉപയോഗിക്കുന്ന സംഘങ്ങൾ തമ്പടിക്കാറുള്ളത്. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓപൺ ജിം, കളിക്കളങ്ങൾ തുടങ്ങിയ സ്ഥാപിക്കുകയാണ് ഓപറേഷൻ റിലാക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

യുവ തലമുറയെ ലഹരിയിൽ നിന്നു കളിക്കളത്തിലേക്കു തിരിച്ചു വിടുകയാണു ലക്ഷ്യം. ജില്ലയിൽ ഒമ്പത് എക്സൈസ് റേഞ്ച് ഓഫിസ് പരിധിയിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം സംബന്ധിച്ച് എന്തെങ്കിലും കേസുകൾ നിലനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ റവന്യു വകുപ്പിനു റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഓപറേഷൻ റിലാക്സിന്റെ പ്രോജക്ടും സമർപ്പിച്ചു. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ തുക തദ്ദേശ സ്ഥാപനത്തിന്റെയോ സന്നദ്ധ സംഘടനകളുടെയോ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കും. എക്സൈസ് വകുപ്പിൽ നിന്നുള്ള ഫണ്ടും ഇതിനായി വിനിയോഗിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ കഴിഞ്ഞദിവസം എക്‌സൈസ് മന്ത്രി പ്രതികരണവുമായി എത്തി. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. അഴിമതിയോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പും സർക്കാറിന്റെ നയമല്ലെന്നും എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവിസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ സംരക്ഷണം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

ഡെപ്യൂട്ടി കമീഷണർ ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമീഷണർ സാംബശിവറാവു നേരിട്ടെത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കോട്ടയം ഡെപ്യൂട്ടി കമീഷണർ അശോക് കുമാർ നേരിട്ടും ഏജന്റുമാർ മുഖേനയും പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടർന്ന് മൂന്ന് ദിവസം രഹസ്യ അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ എക്‌സൈസ് കമീഷണർ സാംബശിവറാവുവും വിജിലൻസ് എസ്.പി കൃഷ്ണകുമാർ ഐ.പി.എസും നേരിട്ടെത്തിയാണ് ബാറുകളിൽ പരിശോധന നടത്തിയത്.

ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമ മുഖേനയാണ് മറ്റു ബാറുകളിൽ നിന്ന് പണം ശേഖരിച്ച് ഡെപ്യൂട്ടി കമീഷണർക്ക് കൈമാറിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാറുകളിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും സന്ദർശനം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും മാസപ്പടി വിവരങ്ങളടങ്ങിയ ഡയറിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseoperationprojectrelaxesplayground
News Summary - Operation Relax: Excise Plan to Transform Anti-Social Hubs into Playgrounds
Next Story