പർവത ട്രെയിനിെൻറ ചാർജ് വർധിപ്പിച്ചു
text_fieldsഗൂഡല്ലൂർ: മേട്ടുപാളയം–കൂനൂർ–ഉൗട്ടി പർവത ട്രെയിനിെൻറ ചാർജ് വർധിപ്പിച്ചു. പുതുക്കിയ ചാർജ് ഒക്ടോബർ എട്ടുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റയിൽവേ അറിയിച്ചു. ഉൗട്ടി കാണാൻ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദമാണ് പർവത െറയിൽ യാത്ര. മേട്ടുപാളയത്ത് നിന്ന് കൂനൂർ വരെയാണ് പുഷ്പുൾ എൻജിൻ ഘടിപ്പിച്ച് െട്രയിൻ മലകയറുന്നത്.
മേട്ടുപാളയത്തുനിന്ന്–ഉൗട്ടിയിലേക്ക് ഫസ്റ്റ് ക്ലാസിനുള്ള 195 രൂപ ചാർജ് 395 ആക്കിയാണ് ഉയർത്തിയത്. സെക്കൻഡ് ക്ലാസിന് 30 രൂപയിൽ 130 ആയും ഓർഡിനറിക്ക് 15 രൂപയിൽ നിന്ന് 75 രൂപയാക്കിയുമാണ് ഉയർത്തിയിട്ടുള്ളത്. മേട്ടുപാളയത്തുനിന്ന് കൂനൂരിലേക്ക് ഫസ്റ്റ് ക്ലാസിനുള്ള 174 രൂപ 295 ആക്കി ഉയർത്തി. സെക്കൻഡ് ക്ലാസ് 25 രൂപയിൽ നിന്ന് 65 ആയും കൂട്ടി.
അൺറിസർവിന് 10 രൂപയിൽ നിന്ന് 45 രൂപയുമാക്കി. ഉൗട്ടിയിലേക്ക് കൂനൂരിൽ നിന്ന് ഇടാക്കിയിരുന്ന ഒന്നാം ക്ലാസ് ചാർജ് 145 ഉണ്ടായിരുന്നത് 225 ആയി ഉയർത്തി. രണ്ടാംക്ലാസിന് 25 രൂപയിൽ നിന്ന് 70 ആയും ഓർഡിനറിക്ക് 10 രൂപയായിരുന്നത് 35 ആക്കിയും വർധിപ്പിച്ചു. മേട്ടുപാളയത്തുനിന്ന് കേത്തി, ലൗഡേൽ ഭാഗത്ത് ഇറങ്ങുന്നവർക്കുള്ള ചാർജുകളും വർധിപ്പിച്ചതായി ദക്ഷിണ റയിൽവേ അറിയിച്ചു.
െട്രയിനിൽ മൂന്നു സ്ഥിരം ബോഗികളാണുള്ളത്. െട്രയിൻ യാത്ര ആഗ്രഹിക്കുന്നവർ മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് റിസർവ് ചെയ്യണം. അതേസമയം പർവത െറയിൽ സർവീസ് ദക്ഷിണ െറയിൽവേക്ക് വർഷത്തിൽ 24 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയിരുന്നു. നഷ്ടത്തിലാണങ്കിലും യുനസ്കോ ബഹുമതി ലഭിച്ച െട്രയിൻ സർവീസ് നിലനിർത്താനായിരുന്നു െറയിൽവേ തീരുമാനം. പ്രത്യേക ചാർജ് വർധനവൊന്നും നടപ്പാക്കാതെയാണ് സർവീസ് ഇതുവരെ നടത്തിയിരുന്നത്. ചാർജ് വർധനവുകൊണ്ട് നഷ്ടം നികത്താനാവില്ലങ്കിലും ലോകപ്രശസ്തി നേടിയ പർവത െട്രയിൻ സർവീസ് നിലനിർത്താനാണ് റയിൽവേയുടെ തീരുമാനമെന്നും അധിക്യതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.