Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 7:40 AM GMT Updated On
date_range 26 July 2017 7:40 AM GMT‘വിനായകൻമാർ’ തൃശൂരിൽ ഒന്നിക്കുന്നു; പ്രതിഷേധ മനുഷ്യച്ചങ്ങല ശനിയാഴ്ച
text_fieldsbookmark_border
തൃശൂർ: മുടി നീട്ടിയതിനും പെൺകുട്ടിയോട് സംസാരിച്ചതിനും പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച് മരണത്തിലേക്ക് തള്ളിവിട്ട വിനായകിന് വേണ്ടി ജിവിച്ചിരിക്കുന്ന ‘വിനായകന്മാർ’ സംഘടിക്കുന്നു. കേരളത്തിലെ ഫ്രീക്കന്മാരെ പാടാനും പറയാനും തൃശൂരിലേക്ക് വിളിക്കുന്നത് ഊരാളി ബാൻഡിലെ കലാകാരന്മാരാണ്.
നേരത്തെ ഊരാളി ബാൻഡംഗം മാർട്ടിന് നേരെ പൊലീസിെൻറ സമാന അതിക്രമമുണ്ടായപ്പോൾ കലക്ടറേറ്റിന് മുന്നിലായിരുന്നു പാട്ടുപാടിയുള്ള ഇവരുടെ സാംസ്കാരിക പ്രതിഷേധം. ശനിയാഴ്ച മൂന്നിന് തൃശൂരിൽ മുടി നീട്ടിയവരും താടി വളർത്തിയവരും മുടി വടിച്ചവരും സ്റ്റൈലൈസ് ചെയ്തവരും ട്രാൻസ് ജെൻഡേഴ്സും അടക്കം വിനായകിെൻറ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരെല്ലാം പാടിപ്പറയാൻ ഒത്തു കൂടും.
‘വരൂ... പാട്ടും പഴങ്ങളും പങ്കുവെക്കാം’ എന്നാണ് ഫ്രീക്ക്സ് യുനൈറ്റഡ് എന്ന ഹാഷ് ടാഗിട്ട കൂട്ടായ്മയെ പറ്റി ഊരാളി പറയുന്നത്. ദലിത് വിദ്യാർഥിയായ വിനായകിെൻറ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വിനായകിേൻറത് പൊലീസ് നടത്തിയ കൊലപാതകമായി കണക്കാക്കണമെന്ന പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിനായകിന് മർദനമേറ്റ ദിവസം പാവറട്ടി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെയും സർവിസിൽ നിന്ന് പിരിച്ചുവിടുക, ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
നേരത്തെ ഊരാളി ബാൻഡംഗം മാർട്ടിന് നേരെ പൊലീസിെൻറ സമാന അതിക്രമമുണ്ടായപ്പോൾ കലക്ടറേറ്റിന് മുന്നിലായിരുന്നു പാട്ടുപാടിയുള്ള ഇവരുടെ സാംസ്കാരിക പ്രതിഷേധം. ശനിയാഴ്ച മൂന്നിന് തൃശൂരിൽ മുടി നീട്ടിയവരും താടി വളർത്തിയവരും മുടി വടിച്ചവരും സ്റ്റൈലൈസ് ചെയ്തവരും ട്രാൻസ് ജെൻഡേഴ്സും അടക്കം വിനായകിെൻറ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരെല്ലാം പാടിപ്പറയാൻ ഒത്തു കൂടും.
‘വരൂ... പാട്ടും പഴങ്ങളും പങ്കുവെക്കാം’ എന്നാണ് ഫ്രീക്ക്സ് യുനൈറ്റഡ് എന്ന ഹാഷ് ടാഗിട്ട കൂട്ടായ്മയെ പറ്റി ഊരാളി പറയുന്നത്. ദലിത് വിദ്യാർഥിയായ വിനായകിെൻറ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വിനായകിേൻറത് പൊലീസ് നടത്തിയ കൊലപാതകമായി കണക്കാക്കണമെന്ന പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിനായകിന് മർദനമേറ്റ ദിവസം പാവറട്ടി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെയും സർവിസിൽ നിന്ന് പിരിച്ചുവിടുക, ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story