യോഗി ആദിത്യനാഥിെൻറ വരവ് ആശങ്കയുണ്ടാക്കുന്നത് –ഉമ്മൻ ചാണ്ടി
text_fieldsകോഴിക്കോട്: തീവ്ര നിലപാടുള്ള യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന ബി.ജെ.പി നിലപാട് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരണഘടനയും കീഴ്വഴക്കങ്ങളും അംഗീകരിക്കാത്ത ബി.ജെ.പിയെ നേരിടാൻ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് സംഘടിപ്പിച്ച ‘യു.പി. തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യൻ രാഷ്ട്രീയം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി തെരഞ്ഞെടുപ്പോ ബി.ജെ.പിയുടെ ജയമോ അല്ല ആശങ്കയുണ്ടാക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുേമ്പാൾ വോട്ടിങ് ശതമാനം കുറഞ്ഞതാണ്. എം.എൽ.എ പോലുമല്ലാത്ത തീവ്ര നിലപാടുകാരനെ മുഖ്യമന്ത്രിയാക്കിയതിലാണ് ആശങ്ക. കോൺഗ്രസ് ഇതിനേക്കാൾ വലിയ പരാജയം മുമ്പ് നേരിട്ടിട്ടുണ്ടെന്നും വിശാല മുേന്നറ്റത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മതേതരത്വത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം രാജ്യത്തിെൻറ അവസ്ഥയിൽ ആശങ്കയുണ്ടെന്നും ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇത് വലിയളവിലുണ്ടെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ അഭിപ്രായപ്പെട്ടു. പ്രചാരണത്തിെൻറ അന്തിമ ഘട്ടത്തിൽ മോദി ഹിന്ദു^മുസ്ലിം എന്നൊക്കെയാണ് പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞു മുനയൊടിഞ്ഞ വാക്കാണ് ഇൗ ആശങ്കയെന്നും വാജ്പേയി ഭരിച്ചപ്പോൾ വല്ല വിവേചനവും ഉണ്ടായിട്ടുണ്ടോയെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.എസ്. ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.
ബി.ജെ.പിക്കെതിരെ വിശാല സഖ്യമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് ജെ.ഡി.യു സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് പറഞ്ഞു.
മതേതതര വോട്ട് ഭിന്നിച്ചതാണ് യു.പിയിൽ ബി.ജെ.പിക്ക് ഗുണകരമായതെന്നും മുസ്ലിം വോട്ട് അവർക്ക് ലഭിച്ചില്ലെന്നും മോഡറേറ്ററായ ഡോ. പി.എ. ഫസൽ ഗഫൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.