സി.പി.എമ്മാണ് ബി.ജെ.പിയുമായി കൂട്ട് കൂടിയവർ -ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: സി.പി.എം ആരോപിക്കുന്ന കോ ലീ ബി സഖ്യം അടിസ്ഥാനരഹിതമാെണന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. സി.പി.എമ്മിെൻറ പരാജയഭീതിയാണ് ഈ ആരോപണത്തിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ബംഗാളിൽ കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധരായത് ഈ തെരഞ്ഞെടുപ്പിെൻറ പ്രാധാന്യവും ബി.ജെ.പിയുടേയും മോദിയുടേയും അപകടവും മനസ്സിലാക്കിയതുകൊണ്ടാണ്. 1977ൽ സി.പി.എം ജനസംഘത്തിെൻറ പിന്തുണയോടെയാണ് പാർലിമെൻറിലെത്തിയത്. 1989ൽ സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണ് വി.പി സിങിനെ പ്രധാനമന്ത്രിയാക്കിയത്. അവസരത്തിനൊത്ത് ബി.ജെ.പിയുമായി കൂട്ട് കൂടിയവരാണ് സി.പി.എമ്മുകാരെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്ന സ്ഥാനാർഥികളാണ് യു.ഡി.എഫിേൻറത്. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മിടുക്കൻമാരായ ഇടതുമുന്നണി രണ്ട് ദിവസംകൊണ്ട് പിറകോട്ട് പോയി. ആ നിരാശയിലും പരാജയഭീതിയിലുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് രാഹുൽഗാന്ധിയും നരേന്ദ്രമോദിയും തമ്മിലാണെന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.