Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു...

ഒരു ഗുണഭോക്താവിന് ഒരു ക്ഷേമനിധി പെൻഷന് മാത്രം അർഹത

text_fields
bookmark_border
ഒരു ഗുണഭോക്താവിന് ഒരു ക്ഷേമനിധി പെൻഷന് മാത്രം അർഹത
cancel

തിരുവനന്തപുരം: ഒരു ഗുണഭോക്താവിന് ഒരു ക്ഷേമനിധി ബോർഡ് പെൻഷന് മാത്രമേ അർഹതയുള്ളൂവെന്ന് ധനസെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു.

2018 ജൂലൈ ആറിന് പുറത്തിറങ്ങിയ 241/2018/ധനവകുപ്പ് ഉത്തരവ് പ്രകാരം തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്ക്, മറ്റൊരു സാമൂഹിക സുരക്ഷാപെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കാൻ മാത്രമാണ് അർഹതയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒന്നിലേറെ ക്ഷേമനിധി ബോർഡുകളിൽനിന്ന് പെൻഷൻ കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്നും റിപ്പാർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കർഷകതൊഴിലാളി പെൻഷൻ, മോട്ടോർതൊഴിലാളി ക്ഷേമനിധി പെൻഷൻ, തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ, മിൽമ പെൻഷൻ തുടങ്ങിയവ വാങ്ങിക്കൊണ്ടിരുന്ന വയോധികന് മസ്റ്ററിങ്ങിന് ശേഷം മോട്ടോർ തൊഴിലാളി ക്ഷേമനിധി പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്ന പരാതിയിൽ വിശദീകരണം തേടിയപ്പോൾ ലഭിച്ചതാണ് ഇൗ മറുപടി.

പ്രസ്തുത പരാതിയിൽ ധനസെക്രട്ടറിയിൽനിന്ന് കമീഷൻ വിശദീകരണം തേടിയിരുന്നു. പരാതിയിൽ ധനവകുപ്പ് ഉചിതമായ തീരുമാനമെടുക്കണമെന്ന് കമീഷൻ നിർദേശിച്ചു. പരാതിക്കാരനായ ചാത്തന്നൂർ താഴംതെക്ക് സ്വദേശി വി. ശശിധരനോട് ധനവകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നൽകാനും കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionwelfare fund
News Summary - Only one welfare fund pension per beneficiary
Next Story