ഒാൺലൈൻ തട്ടിപ്പ്: വീട്ടമ്മയുടെ 45,850 രൂപ നഷ്ടമായി
text_fieldsഅഞ്ചൽ: ഓൺലൈൻ പണംതട്ടിപ്പിലൂടെ വീട്ടമ്മക്ക് 45,850 രൂപ നഷ്ടമായി. അഞ്ചൽ ഉല്ലാസ് ഭവനി ൽ വസന്തക്കാണ് പണം നഷ്ടമായത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് വസന്തയുടെ മകളുടെ ഫോണിലേക്ക് ബാങ്കിൽ നിന്നെന്ന പേരിൽ വിളിവന്നത്.
അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാർഡ് വിവരങ്ങളും ചോദിച്ചയാളോട് കാർഡ് ആക്ടീവല്ലെന്ന് മകൾ പറഞ്ഞു. ഇതോടെ വീട്ടിലെ മറ്റാരുടെയെങ്കിലും എ.ടി.എം കാർഡ് നമ്പർ ആവശ്യപ്പെട്ടതോടെ വസന്തയുടെ കാർഡ് വിവരങ്ങൾ നൽകി. തുടർന്ന് മൊബൈലിേലക്ക് വന്ന ഒ.ടി.പി നമ്പറും പറഞ്ഞുകൊടുത്തു.
ഇതിനുശേഷം മൊബൈലിൽ വിളിച്ചയാൾ ഒ.ടി.പി മെസേജ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും അതുപ്രകാരം ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് സംശയം തോന്നി ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതി സൈബർസെല്ലിന് കൈമാറിയതായി അഞ്ചൽ എസ്.ഐ ശ്രീകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.