ഓൺലൈൻ ഹാജരിൽ ക്രമക്കേട് വിശദമായ അന്വേഷണത്തിന് പൊതുവിതരണ വകുപ്പ്
text_fieldsപാലക്കാട്: ഓൺലൈൻ ഹാജർ സംവിധാനത്തിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ പൊതുവിതരണ വകുപ്പ്. ഹാജർ സംവിധാനം കൂടുതൽ സുതാര്യമാക്കാനും ജീവനക്കാരുടെ യഥാർഥ സാന്നിധ്യം ഉറപ്പാക്കാനുമായി നടപ്പാക്കിയ ഫെയ്സ് റെക്കഗ്നിഷൻ അധിഷ്ഠിത ഓൺലൈൻ ഹാജർ സംവിധാനമായ ‘ഫെയ്സാപ്പി’ലാണ് കൃത്രിമം നടത്തിയത്.
ആധാർ ഫെയ്സ് ആർ.ഡി, ആധാർ ബി.എ.എസ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സ്പാർക്ക് വഴിയുള്ള ഹാജർ രേഖപ്പെടുത്തുന്ന സംവിധാനത്തിലാണ് പൊതുവിതരണ വകുപ്പിലെ ഓൺഡ്യൂട്ടിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നത്. തൃശൂർ പൊതുവിതരണ ഓഫിസിലും, നെയ്യാറ്റിൻകരയിലുമാണ് തട്ടിപ്പ് നടന്നതായി ആരോപണമുയർന്നത്.
ഇതോടെ മറ്റ് പൊതുവിതരണ ഓഫിസുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് വകുപ്പ്. ഫെയ്സാപ്പിലെ ഹാജർ രേഖകൾ, ഓൺ ഡ്യൂട്ടി അപേക്ഷ, അപ്രൂവൽ സമയം, ലോഗിൻ വിവരങ്ങൾ, ലൊക്കേഷൻ ഡാറ്റ, ഡിജിറ്റൽ ട്രെയിലുകൾ എന്നിവ വിശദമായി പരിശോധിക്കാൻ ഐ.ടി വിദഗ്ധരുടെ സഹായത്തോടെയുള്ള ഫോറൻസിക് പരിശോധന അനിവാര്യമാണെന്നാണ് ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

