ഉള്ള് തകർത്ത് ഉള്ളി വില
text_fieldsകൊച്ചി: ഉള്ളിവില കേട്ടാൽ ആരുടെയും ഉള്ള് തകരും. ഏതാനും മാസം മുമ്പ് വരെ നാൽപത് രൂപക ്ക് താഴെ കിട്ടിയിരുന്ന സവാളക്കും ചെറിയ ഉള്ളിക്കുമെല്ലാം ഇപ്പോൾ നൂറുമേനി തിളക്കമാ ണ്. നൂറിന് മേൽപോട്ട് കയറിയ വില താഴാതെ നിൽക്കുന്നു. വില കേൾക്കുേമ്പാൾതന്നെ കണ്ണ് ന ീറിയൊഴുകുന്ന അവസ്ഥ. സ്വർണം തൂക്കും പോലെ അളന്നാണ് വ്യാപാരികളുടെ വിൽപന.
എറണാ കുളം മാർക്കറ്റിൽ വ്യാഴാഴ്ച ഒരു കിലോ ചെറിയ ഉള്ളിയുടെ മൊത്ത വില 120 രൂപയാണ്. ചില്ലറ വിൽപനയിൽ പ്രദേശത്തിനനുസരിച്ച് 130ഉം 140ഉം കൊടുക്കേണ്ടിവരും. ഒക്ടോബറിൽ 45 രൂപക്കും 50 രൂപക്കുമൊക്കെ കിട്ടിയിരുന്ന സവാളക്ക് ഇന്നലെ മൊത്ത വില 90 ആണ്. കഴിഞ്ഞദിവസം വരെ 95 ആയിരുന്നു. ചില്ലറ വില നൂറും അതിന് മുകളിലുമുണ്ട്. വിൽപന കുറഞ്ഞതാണ് വില അൽപം താഴാൻ കാരണം. വെളുത്തുള്ളിക്ക് 160 മുതൽ 200 രൂപ വരെയാണ് മൊത്ത വില. ചില്ലറവിൽപനക്കാരിൽനിന്നാകുേമ്പാൾ 200ന് മുകളിൽ നൽകണം.
കഴിഞ്ഞ ഏപ്രിലിൽ പരമാവധി 20 രൂപയായിരുന്നു സവാള വില. അന്ന് കുറഞ്ഞത് രണ്ട് കിലോ വാങ്ങിയിരുന്നവർ ഇപ്പോൾ പരമാവധി വാങ്ങുന്നത് കാൽ കിലോയാണ്. മുമ്പ് ദിവസം മൂന്ന് ചാക്ക് സവാള വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ട് ദിവസം കൂടുേമ്പാൾ ഒരു ചാക്കാണ് വിൽപനയെന്ന് എറണാകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരി അശ്റഫ് പറയുന്നു.
വിഭവങ്ങളിൽ ഉള്ളിയുടെ ധാരാളിത്തം കുറച്ച് കുടുംബങ്ങളും ഹോട്ടലുകാരും പൊരുത്തപ്പെട്ടു. അധിക ദിവസം സൂക്ഷിച്ചുവെക്കാൻ കഴിയാത്ത സവാള കുറഞ്ഞ വിലയ്ക്കാണെങ്കിലും വിറ്റഴിക്കാൻ നിർബന്ധിതരാകുമെന്നതിനാൽ വരും ദിവസങ്ങളിൽ വില താഴുമെന്നാണ് സൂചന. ഉൽപാദന സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയിൽ വിളവ് കുറഞ്ഞതാണ് ഉള്ളിവില കുതിച്ചുയരാൻ കാരണം. മറ്റ് പച്ചക്കറി ഇനങ്ങൾക്ക് കിലോക്ക് 40നും 60നും ഇടയിലാണ് വില. മുരിങ്ങക്കായാണ് അപവാദം. കിലോക്ക് 250 മുതൽ നൽകണം. പച്ചക്കറി വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലിന് തൽക്കാലം സാധ്യതയില്ലെന്നും വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.