ഒറ്റത്തവണ പഞ്ചിങ് ഹാജരായി കണക്കാക്കില്ല; അധിക ജോലിക്ക് സി.ഒ
text_fieldsതിരുവനന്തപുരം: ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ലെന്നും അർഹമ ായ അവധിയായി ക്രമീകരിക്കുമെന്നും പൊതുഭരണ വകുപ്പ് സർക്കുലർ. നിലവിൽ സെക്രേട്ടറ ിയറ്റിൽ ഉള്ളതുപോലെ എല്ലാ സർക്കാർ, അർധ സർക്കാർ, ഗ്രാൻറ് ഇൻ എയിഡ്, സ്വയംഭരണ സ്ഥാപ നങ്ങളിലും ജീവനക്കാർക്ക് പഞ്ചിങ് നിർബന്ധമാക്കി ഇറക്കിയ ഉത്തരവിെൻറ തുടർച്ചയാ യാണ് ഇൗ നിർദേശം.
മാസത്തിൽ പത്ത് മണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന ഗസറ്റഡ് അടക്കം ഉദ്യോഗസ്ഥർക്ക് ഒരു കോമ്പൻസേറ്ററി ഒാഫ് അനുവദിക്കും. ഇതിന് മറ്റ് അർഹ അവധികളുമായി ബന്ധമില്ല. ഒാരോ ദിവസവും പ്രവൃത്തി സമയമായ ഏഴ് മണിക്കൂറിൽ അധികരിച്ചു ജോലിചെയ്യുന്ന സമയമാണ് അധികസമയത്തിന് കണക്കാക്കുക. ഒാഫിസ് ഒാർഡർ പ്രകാരമേ സി.ഒ അനുവദിക്കൂ.
മാസം 300 മിനിറ്റ് ഗ്രേസ് ടൈം അനുവദിക്കും. ദിവസം പരമാധി 60 മിനിേറ്റ ഉപയോഗിക്കാൻ പാടുള്ളൂ. ഗ്രേസ് ടൈം കുറവ് വന്നാൽ പുനഃസ്ഥാപിക്കാൻ കഴിയില്ല. അതത് മാസം 16 മുതൽ അടുത്ത മാസം 15 വരെയെന്ന രീതിയിലാണ് ഇത് കണക്കാക്കുക. വിശദാംശങ്ങൾ സ്പാർക്കിൽ ലഭ്യമാകും. പകുതി ദിന അവധിക്കും ഗ്രേസ് ടൈം അനുവദിക്കും.
ഒാഫിസിൽ വരുേമ്പാഴും പോകുേമ്പാഴും െഎ.ഡി കാർഡ് മുഖേനയോ പെൻ നമ്പർ മുഖേനയോ പഞ്ച് ചെയ്യണം. ആർജിത അവധി/ അർധ വേതന അവധി അപേക്ഷകൾ അംഗീകരിക്കുന്ന മുറക്ക് സ്പാർക്ക് സംവിധാനത്തിൽ മെമ്മോ ജനറേറ്റ് ചെയ്യും. അവധി സ്പാർക്ക് സംവിധാനത്തിലൂടെ നൽകിയില്ലെങ്കിൽ അനധികൃത അവധിയായി കണക്കാക്കി ശമ്പളം കുറക്കും. പിന്നീട് ഇൗ ദിവസങ്ങളിൽ അവധി നൽകിയാൽ ശമ്പളം അനുവദിക്കും. ഇക്കാര്യത്തിൽ എസ്.എം.എസ് വഴി അറിയിപ്പ് നൽകും.
അനുവദനീയ ഗ്രേസ് ടൈം കഴിഞ്ഞു താമസിച്ച് വരികയും നേരത്തേ പോകുകയും ചെയ്താൽ അവധി നൽകിയില്ലെങ്കിൽ അനധികൃത അവധിയായി കണക്കാക്കി ആ ദിവസത്തെ ശമ്പളം തടയും. അവധി അപേക്ഷ നൽകാതെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ വിവരം കൺട്രോളിങ് ഒാഫിസർ എസ്റ്റാബ്ലിഷ്മെൻറ് വിഭാഗത്തെ അറിയിക്കണം. ലേറ്റ് പെർമിഷനും നേരത്തേ പോകലും അനുവദിക്കില്ല.
സാേങ്കതിക തകരാർ മൂലം പഞ്ച് ചെയ്യാൻ സാധിക്കാതെ വന്നാൽ ക്രമീകരിക്കാൻ സ്പാർക്ക് സംവിധാനം വഴി കൺട്രോളിങ് ഒാഫിസർക്ക് അപേക്ഷ നൽകണം. ഹാജർനില സ്പാർക്കിൽ കാണാം. അത് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ഹാജരില്ലായ്മ ക്രമപ്പെടുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.