Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യു വധം: ഒരാൾ...

അഭിമന്യു വധം: ഒരാൾ കൂടി കസ്റ്റഡിയിൽ

text_fields
bookmark_border
അഭിമന്യു വധം: ഒരാൾ കൂടി കസ്റ്റഡിയിൽ
cancel

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ  ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സ്വദേശി ഷാനവാസിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ 15 പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും ഒമ്പത് പേർ പ്രതികൾക്ക് സഹായം ചെയ്തു നൽകിയെന്നും പൊലീസ് അറിയിച്ചു. 

കേസിലെ  മുഖ്യപ്രതി രാവിലെ പിടിയിലായിരുന്നു. കാമ്പസ് ഫ്രണ്ട് കോളജ് യൂനിറ്റ് പ്രസിഡൻറും മൂന്നാം വർഷ അറബിക് സാഹിത്യ ബിരുദ വിദ്യാർഥിയുമായ ആലപ്പുഴ അരുക്കൂറ്റി വടുതല ജാവേദ് മൻസിലിൽ മുഹമ്മദാണ് (20) പൊലീസിെൻറ പിടിയിലായത്. കേരള-കർണാടക അതിർത്തിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദാണെന്ന് പൊലീസ് പറയുന്നു. ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ സംഭവദിവസം കോളജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദാണ്. സംഭവശേഷം മുഹമ്മദ് കൂട്ടു പ്രതികൾക്കൊപ്പം ഒളിവിലായിരുന്നു. ഗോവയിൽ ഒളിവിൽ കഴിെഞ്ഞന്നും പറയപ്പെടുന്നു. കേരള-കർണാടക അതിർത്തിയിൽനിന്ന് കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ ബുധനാഴ്ച രാവിലെ 10.15ഓടെ കൊച്ചിയിലെത്തിച്ചു. 

കാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡൻറും എസ്.ഡി.പി.ഐ വടുതല യൂനിറ്റ് സെക്രട്ടറിയുമാണ് മുഹമ്മദ്. സംഭവത്തിനുപിന്നാലെ മുഹമ്മദിെൻറ കുടുംബവും ഒളിവിലാണ്. 

കഴിഞ്ഞദിവസം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല കമ്മിറ്റി അംഗമായ ആദിലിെന ചോദ്യം ചെയ്തതിൽ നിന്നാണ് മുഹമ്മദിനെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ലഭ്യമായത്. കൊലപാതക സംഘത്തിൽ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. ഇവരിൽ മുഹമ്മദ് ഒഴികെ മറ്റുള്ളവരെല്ലാം പുറത്തുനിന്നുള്ളവരാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 10 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഹമ്മദിെൻറ അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAbhimanyu MurderAbhimanyu murder case
News Summary - One More taken Custody in Abhimanyu Murder Case-Kerala News
Next Story