
വി.ഡി. സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് പിടികൂടി
text_fieldsപറവൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. വടക്കേക്കര പഴമ്പിള്ളിശ്ശേരിൽ പി.എസ്. രാജേന്ദ്രപ്രസാദിനെയാണ് മഹാരാഷ്ട്രയിലെ പനവേലിൽനിന്ന് അറസ്റ്റ് ചെയ്തത്. ചിറ്റാറ്റുകര സ്വദേശി ഇ.എം. നായിബിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവിനെതിരെ ഒരുസ്ത്രീ അപവാദം പറയുന്ന വിഡിയോ പ്രചരിപ്പിച്ചതിനെതിരെ മുൻ നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും അന്വേഷണം തുടങ്ങിയിരുന്നു.
ഇതേതുടർന്ന് രാജേന്ദ്രപ്രസാദ് ഒളിവിൽ കഴിയുകയായിരുന്നു. മുനമ്പം സി.ഐയുടെ നേതൃത്വത്തിെല പൊലീസ് സംഘം മഹാരാഷ്ട്രയിൽ എത്തിയാണ് പിടികൂടിയത്. നായിബും അടുത്ത ദിവസം പിടിയിലാകുമെന്നാണ് സൂചന.
കോൺഗ്രസ്, എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകളിൽനിന്ന് പെരുമാറ്റദൂഷ്യം മൂലം പുറത്താക്കപ്പെട്ട വ്യക്തിയാണ് രാജേന്ദ്രപ്രസാദ്. മറ്റൊരു പ്രതിയായ നായിബ് സി.പി.എമ്മിൽ സൈബർ ചുമതല ഉണ്ടായിരുന്ന വ്യക്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
