Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കമീഷൻ...

സോളാർ കമീഷൻ റിപ്പോർട്ടിനെതിരായ  ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ വിധി ഇന്ന്

text_fields
bookmark_border
സോളാർ കമീഷൻ റിപ്പോർട്ടിനെതിരായ  ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ വിധി ഇന്ന്
cancel

കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും നൽകിയ ഹരജികളിൽ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. അവധി ദിവസമായിരുന്നിട്ടും രണ്ട് ശനിയാഴ്ച ഉൾപ്പെടെ പ്രത്യേക സിറ്റിങ് നടത്തി വാദം പൂർത്തിയാക്കി ഹരജികൾ വിധി പറയാൻ മാറ്റുകയായിരുന്നു. കക്ഷികൾക്ക് കൂടുതൽ രേഖകൾ സമർപ്പിക്കാനും അവസരം നൽകി.

സോളാർ കമീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും അതിനാൽ കമീഷൻ റിപ്പോർട്ട് നിയമപരമല്ലെന്നുമാണ് ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കമീഷനെ നിയോഗിച്ചതെന്നും പൊതുപ്രാധാന്യമുള്ള വിഷയമായതിനാൽ കമീഷന് രൂപം നൽകാനാണ് അന്ന് സർക്കാർ തീരുമാനിച്ചതെന്നുമായിരുന്നു സർക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ രഞ്ജിത് കുമാറിെൻറ വാദം. കമീഷെൻറ നടപടികളോട് പൂർണമായും സഹകരിച്ചശേഷം ഇപ്പോൾ കമീഷൻ രൂപവത്കരണത്തെ ചോദ്യം ചെയ്യുന്നത് നിലനിൽക്കില്ല. സോളാർ കമീഷൻ റിപ്പോർട്ട് സരിതയുടെ കത്തിനെമാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്ന വാദവും സർക്കാർ ഉന്നയിച്ചു.

സോളാർ കമീഷെൻറ നടപടികളുമായി സഹകരിച്ചതിനാൽ റിപ്പോർട്ടിനെ എതിർക്കാനുള്ള അവകാശമില്ലെന്ന സർക്കാറിെൻറ വാദം ശരിയല്ലെന്ന് കപിൽ സിബൽ പറഞ്ഞു. 33 കേസുകളിൽ പ്രതിയായ സരിതയെ കമീഷൻ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിസ്തരിച്ചു. ഇത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. പരിഗണന വിഷയങ്ങള്‍ മറികടന്നാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. സരിതയുടെ കത്തിെൻറ അടിസ്ഥാനത്തിലാണ് കമീഷൻ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് നിയമവിരുദ്ധവും ഹരജിക്കാരെൻറ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചത് വലിയ മാനഹാനിയുണ്ടാക്കിയെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. കേസിൽ കക്ഷിചേരാൻ ഹരജി നൽകിയവരുടെ വാദവും കോടതി കേട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casekerala newsommenchandimalayalam news
News Summary - Ommanchandi plea on solar case-Kerala news
Next Story