ശബരിമലയിലേക്ക് പ്ലാസ്റ്റിക് എത്തുന്നത് ഒഴിവാക്കണം –ദേവസ്വം ഓംബുഡ്സ്മാന്
text_fieldsശബരിമല: ശബരിമലയിലേക്ക് ഒരു കാരണവശാലും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൊണ്ടുവരാതി രിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് പി.ആര്. രാമന ് പറഞ്ഞു. ശബരിമല സന്നിധാനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനു നടപ്പാക്കുന്ന പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിയില്‍ ഉന്നതാധികാര സമിതി ചെയര്മാന് ജസ്റ്റിസ് സിരിജഗന് ഒപ്പം പങ്കാളിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള പരിശ്രമത്തില്‍ എല്ലാ ഭക്തരും പങ്കാളികളാകണം. കെട്ടുനിറക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് വരുന്നത്. കുങ്കുമം, മഞ്ഞൾപൊടി ഉള്‍പ്പെടെ സാധനങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകൊണ്ടുവരാതിരിക്കാന് ശ്രദ്ധിക്കണം. കടകളില്‍നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സാധനങ്ങള്‍ വാങ്ങില്ല എന്നുവരുമ്പോള്‍ അവര്‍ സ്റ്റോക് ചെയ്യില്ല. സാധനങ്ങള്‍ കടലാസില്‍ പൊതിയുന്നത് അനുയോജ്യമായിരിക്കും. ഇതുവഴി പ്ലാസ്റ്റിക് ശബരിമലയില്‍ വരുന്നത് ഒഴിവാക്കാം.
ശബരിമല വനപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈശ്വരനെ ഭജിക്കുന്ന എല്ലാവരും പ്രകൃതിയെയും ബഹുമാനിക്കണമെന്നും ജസ്റ്റിസ് പി.ആര്. രാമന് പറഞ്ഞു. പുണ്യം പൂങ്കാവനം ശുചീകരണ ഭാഗമായി തിരുമുറ്റത്തെ മാലിന്യം നീക്കം ചെയ്തു. വിശുദ്ധിസേന, അയ്യപ്പസേവ സംഘം, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, പൊലീസ്, എക്സൈസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ ശുചീകരണത്തില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.