Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലാത്സംഗ പരാതി:...

ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു

text_fields
bookmark_border
ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു
cancel

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ് അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയുമായി 2022 മുതൽ 2023 ഡിസംബർ വരെ ഉഭയകക്ഷി സമ്മതപ്രകാരം അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും സംവിധായകൻ ഒമർ ലുലു. കേസിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് ഹൈകോടതി ഒമർ ലുലുവിന് ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ഹർജി ജൂൺ ആറിന് വീണ്ടും പരിഗണിക്കും.

2022ൽ സംവിധാനം ചെയ്ത സിനിമയുടെ നിർമാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധം ഉടലെടുത്തിരുന്നുവെന്നും 2023 ഡിസംബർ വരെ തുടർന്നുവെന്നും ഒമർ ലുലു ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യഹരജിയിൽ വ്യക്തമാക്കി. ഒരു വർഷത്തിനിടെ പരാതിക്കാരിയുമായി പല സ്ഥലങ്ങളിൽ പോവുകയും വിവിധ ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അപ്പാർട്ട്മെന്റില്‍ പരാതിക്കാരി താമസിച്ചിട്ടുണ്ട്. തുടങ്ങി എന്നാൽ, താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും പരാതിക്കാരി സംശയത്തോടെ നോക്കിത്തുടങ്ങിയതോടെ ബന്ധം വഷളായി. കോളുകളും ചാറ്റുകളും നോക്കാൻ പരാതിക്കാരി തന്റെ ഫോൺ പരിശോധിക്കുമായിരുന്നു. ആരോടെങ്കിലും സംസാരിച്ചാൽ പോലും സംശയത്തിന്റെ കണ്ണില്‍ക്കൂടി നോക്കി ഒമർ ലുലു ഹര്‍ജിയിൽ ആരോപിച്ചു.

പരാതിക്കാരിയുടെ പെരുമാറ്റം സഹിക്കവയ്യാതായതോടെയാണ് ബന്ധം തകർന്നത്. 2023 ഡിസംബറിനു ശേഷം യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. പരാതിക്കാരിയുമായി അടുപ്പമുണ്ടായിരുന്ന സമയത്തെ ചാറ്റുകൾ കോടതിയിൽ സമർപ്പിക്കാൻ തയാറാണെന്നും തങ്ങളുടെ ബന്ധം ഉഭയസമ്മത പ്രകാരമാണെന്ന് അത് തെളിയിക്കുമെന്നും ഒമർ ലുലു ജാമ്യഹർജിയിൽ പറയുന്നു. പിന്നീട് തന്നോട് വ്യക്തിവിരോധം ആയെന്നും പിന്നിൽ ബ്ലാക്മെയിലിങ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ഉടൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞാണ് തന്നെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയത് എന്ന് നടി പൊലീസിന് നൽകിയ പരാതി എന്നാണ് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞത് എന്ന് ഒമർ ലുലു പറയുന്നു. ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ വേഷം തന്നി​ല്ലെന്നും അതിനാൽ ചതിച്ചു എന്നുമാണ് അവർ പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയാണ് ലൈംഗിക ബന്ധത്തിന് തയാറായത് എന്ന് പരാതിക്കാരി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് ഒമർ ലുലുവിന്റെ ഹർജിയിൽ പറയുന്നു.

ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു, അത് കുറെക്കാലം നിലനിന്നു, പിന്നെ അതു തകർന്നു എന്നതാണ് ഇതിലെ വാസ്തവം. സിനിമയിൽ അവസരം വേണമെന്നതിനാൽ പരാതിക്കാരി ബന്ധത്തിന് തയാറായി എന്നും അത് ഉഭയസമ്മതപ്രകാരമായതിനാൽ ഒരു കുറ്റവും അതിൽ ഇല്ല എന്നും ഹർജിക്കാരൻ വാദിച്ചു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന കൊച്ചിയിൽ സ്ഥിര താമസമാക്കിയ നടിയുടെ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമർ ലുലുവിനെതിരെ നേരത്തെ കേസെടുത്തത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടെന്നും വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ടെന്നും ഒമർ ലുലു വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omar LuluRape Case
News Summary - omar lulu rape case
Next Story