Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2019 5:04 PM GMT Updated On
date_range 20 Sep 2019 5:04 PM GMTഒാമാനൂരിലെ ആക്രമണം: മൂന്നുപേർ റിമാൻഡിൽ
text_fieldsbookmark_border
എടവണ്ണപ്പാറ: ഒാമാനൂരിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം ആരോപിച്ച് യുവാക്കളെ നാട്ടുകാ ർ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ചയും പ്രത്യേക അന്വേഷണ സം ഘം സംഭവം നടന്ന പ്രദേശത്ത് പരിശോധന നടത്തി.
വ്യാഴാഴ്ച മൂന്നു പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം ആറായി. അറസ്റ്റിലായ ഓമാനൂര്‍ സ്വദേശികളായ തടപ്പറമ്പ് പള്ളിയാലി മുഹമ്മദ് റഫീഖ് (32), പള്ളിപ്പുറായ കുരുണി കുളവന്‍ വി.കെ. സിദ്ദീഖ് (50), വടക്കേത്തൊടി കെ. ഉമ്മര്‍ (46) എന്നിവരെ റിമാൻഡ് ചെയ്തു.
വധശ്രമം ഉള്‍പ്പെെടയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പ്രദേശത്തെ സി.സി.ടി.വികളിൽനിന്നും സമൂഹ മാധ്യമങ്ങളിൽനിന്നും ശേഖരിച്ച ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ചിലർ വിദേശത്തേക്ക് കടക്കുന്നതായുള്ള റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത യുള്ളതായും പൊലീസ് അറിയിച്ചു. ആദ്യം അറസ്റ്റിലായ മൂന്നുപേരെ കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയിൽ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചു.
വ്യാഴാഴ്ച മൂന്നു പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം ആറായി. അറസ്റ്റിലായ ഓമാനൂര്‍ സ്വദേശികളായ തടപ്പറമ്പ് പള്ളിയാലി മുഹമ്മദ് റഫീഖ് (32), പള്ളിപ്പുറായ കുരുണി കുളവന്‍ വി.കെ. സിദ്ദീഖ് (50), വടക്കേത്തൊടി കെ. ഉമ്മര്‍ (46) എന്നിവരെ റിമാൻഡ് ചെയ്തു.
വധശ്രമം ഉള്‍പ്പെെടയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പ്രദേശത്തെ സി.സി.ടി.വികളിൽനിന്നും സമൂഹ മാധ്യമങ്ങളിൽനിന്നും ശേഖരിച്ച ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ചിലർ വിദേശത്തേക്ക് കടക്കുന്നതായുള്ള റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത യുള്ളതായും പൊലീസ് അറിയിച്ചു. ആദ്യം അറസ്റ്റിലായ മൂന്നുപേരെ കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയിൽ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story