Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടിനകത്ത്...

വീടിനകത്ത് രക്തത്തിൽകുളിച്ചനിലയിൽ വയോധികയുടെ മൃതദേഹം; കൈ ഒടിഞ്ഞുതൂങ്ങി, നെറ്റിയിലും തലയിലും പരിക്ക്

text_fields
bookmark_border
old women died in home
cancel
camera_alt

മറിയക്കുട്ടി

ഇരിട്ടി: കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെയാണ് (82) സ്വന്തം വീട്ടിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് 6.30ഓടെയാണ് മറിയക്കുട്ടി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മറിയക്കുട്ടിയോടൊപ്പം താമസിച്ചിരുന്ന മകൻ മാത്യു റബർ ടാപ്പിങ്ങിന് പോയ സമയത്തായിരുന്നു സംഭവം.

ജോലിക്കിടയിൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോഴാണ്, മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി മാത്യുവിെൻറ ഭാര്യ എൽസി അറിയിക്കുന്നത്. വീടിനകത്ത് ഉമ്മറപ്പടിക്ക് സമീപം വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും തലയിലും പരിക്കുകളുള്ളതായും ഒരു കൈയിൽ ഒടിവുള്ളതായും സംശയിക്കുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധ സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

കരിക്കോട്ടക്കരി സി.ഐ ശിവൻ ചോടോത്തിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. പരേതനായ തോമസാണ് മറിയക്കുട്ടിയുടെ ഭർത്താവ്. മക്കൾ: മാത്യു, മേരി, ടോമി, ബേബി, സലോമി, തങ്കച്ചൻ, സജി, സാൻറി. മരുമക്കൾ: എൽസി, ബേബി, മേരി, ലില്ലി, ഡെന്നി, സാലി, താഹിറ, സിൽവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:old womenhome
News Summary - old women died in home
Next Story