Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറു മക്കളുള്ള വയോധിക...

ആറു മക്കളുള്ള വയോധിക ഉറുമ്പരിച്ചനിലയില്‍

text_fields
bookmark_border
ആറു മക്കളുള്ള വയോധിക ഉറുമ്പരിച്ചനിലയില്‍
cancel

മാവേലിക്കര: ആറ് മക്കളുള്ള വയോധിക വീടിനുപുറത്ത് ഉറുമ്പരിച്ചനിലയില്‍. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വയോജനക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാനെത്തി. 

കല്ലുമല മാര്‍ക്കറ്റിനുസമീപം ചരിവുമേലതില്‍ ഭവാനിയമ്മയാണ് (86) മക്കളുടെ അവഗണനയില്‍ കഴിയുന്നത്. മൂന്ന് ആണും മൂന്ന് പെണ്ണുമടക്കം ആറുമക്കളുള്ള ഇവര്‍ കല്ലുമലയിലെ ആറുസെൻറ് പുരയിടത്തിലെ വീട്ടില്‍ ഇളയമകനും മരുമകള്‍ക്കുമൊപ്പമാണ് കഴിഞ്ഞുവരുന്നത്. 

മകനും മരുമകളും പുറത്തുപോകുമ്പോള്‍ വീട്ടില്‍ കയറ്റാതെ പടിയില്‍ കിടത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. ജ്വാലയുടെ പ്രവര്‍ത്തകരും മാവേലിക്കര െപാലീസും എത്തുമ്പോള്‍ മുഖത്തും ശരീരത്തിലും മലം പുരണ്ടനിലയില്‍ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു. ജ്വാല പ്രവര്‍ത്തകരായ അശ്വതി, ജയകുമാര്‍, മാവേലിക്കര സ്‌റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ ശ്രീകല, എ.എസ്‌.ഐമാരായ അനിരുദ്ധന്‍, സിറാജ് എന്നിവര്‍ ചേര്‍ന്ന് കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചശേഷം മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി.  മാതാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച മക്കള്‍ക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാല പ്രവര്‍ത്തകര്‍ മാവേലിക്കര പൊലീസില്‍ പരാതി നല്‍കി. മക്കളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്‌.ഐ സി. ശ്രീജിത്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjwalamalayalam newsold women
News Summary - old lady misary-Kerala news
Next Story