കോടതിയലക്ഷ്യം: ഉദ്യോഗസ്ഥർ സ്വന്തംനിലക്ക് അഭിഭാഷകരെ വെക്കണം
text_fieldsകൊച്ചി: ഒരുഘട്ടം കഴിഞ്ഞാൽ കോടതിയലക്ഷ്യ ഹരജികളിൽ ആരോപണ വിധേയരായവർക്കുവേണ്ടി സർക്കാർ അഭിഭാഷകർ ഹാജരാകരുതെന്നും ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് അഭിഭാഷകരെ നിയോഗിച്ച് കേസ് നടത്തണമെന്നും ഹൈകോടതി. കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിെൻറ കോടതിയലക്ഷ്യ നടപടികൾക്കെതിരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ നിർദേശം.
പോളിടെക്നിക് അധ്യാപകനായ പെരുമ്പാവൂർ സ്വദേശി വി.എം. രാജശേഖരന് അർഹമായ സ്ഥാനക്കയറ്റത്തിനനുസരിച്ച് ശമ്പളവർധനയും പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് (കെ.എ.ടി) ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് കെ.എ.ടി ആരംഭിച്ച കോടതിയലക്ഷ്യ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഉഷ ടൈറ്റസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇവർ സർവിസിൽനിന്ന് വിരമിച്ചതിനാൽ ഉന്നതവിദ്യാഭ്യാസ അഡീ. ചീഫ് സെക്രട്ടറി ഡോ. വേണുവിനെതിരെയാണ് ഹരജി നിലവിലുള്ളത്.
കോടതിയുടെയും ൈട്രബ്യൂണലിെൻറയും ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ഹാജരാകുമ്പോൾ നികുതിദായകരുടെ പണമാണ് ചെലവാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ആദ്യഘട്ടത്തിൽ ഇവർക്കുവേണ്ടി സർക്കാർ അഭിഭാഷകർ ഹാജരാകുന്നതിൽ തെറ്റില്ല. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ പിന്നീടുള്ള ഘട്ടം കോടതിയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരും തമ്മിലുള്ള വാദമാണ്. ഇതിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് നീതിനിർവഹണത്തെ ബാധിക്കും. സർക്കാർ അഭിഭാഷകർ ഇവർക്കായി ഹാജരാകുന്നതിലൂടെ പൊതുപണം ചെലവഴിക്കപ്പെടുന്നത് അനുവദിക്കാനാവില്ല. ഇത്തരക്കാർക്ക് സർക്കാർ ചെലവിൽ വാദം നടത്താൻ അവസരം നൽകേണ്ടതില്ല. അവർ സ്വന്തം നിലക്ക് അഭിഭാഷകരെ കേസ് നടത്താൻ നിയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സർക്കാർ അഭിഭാഷകെൻറ അഭ്യർഥന പരിഗണിച്ച് കെ.എ.ടി വിധി നടപ്പാക്കാൻ പത്തുദിവസംകൂടി ഡിവിഷൻ ബെഞ്ച് സമയം നൽകി. തുടർന്ന് ഹരജി ഈ മാസം 24ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.