ഒാഖി: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
text_fieldsതിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ മരിച്ച രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി. കാസർകോട്, ലക്ഷദ്വീപിലെ ആന്ത്രോത്ത് എന്നിവിടങ്ങളിൽനിന്നാണ്ബുധനാഴ്ച രണ്ടു മൃതദേഹം കൂടി കിട്ടിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി. അതേസമയം, ചുഴലിക്കാറ്റ് നാശം വിതച്ച് 21 ദിവസം പിന്നിടുേമ്പാഴും ഇനിയും തിരിച്ചറിയാനുള്ളത് 43 മൃതദേഹങ്ങൾ. ഇൗ മൃതദേഹങ്ങൾ വിവിധ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഏഴും കൊല്ലം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒാരോരുത്തരുടെയും എറണാകുളത്ത് ഏഴും തൃശൂരിൽ രണ്ടും മലപ്പുറത്ത് മൂന്നും കോഴിക്കോട്ട് 22ഉം മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്.
ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ പൂർത്തിയായെങ്കിലും തിരുവനന്തപുരം ഉൾപ്പെടെ ജില്ലകളിൽനിന്ന് കാണാതായവരുടേതാണ് മൃതദേഹങ്ങളെന്ന് സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ, കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡി.എൻ.എ പരിശോധന വഴി തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ചെല്ലത്തിെൻറ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
