അനാഥത്വത്തിനൊടുവിൽ ദേവനാരായണൻ യാത്രയായി
text_fieldsകാളികാവ്: വർഷങ്ങളായി ‘ഹിമ’യുടെ തണലിൽ കഴിഞ്ഞ ദേവനാരായണൻ (67) യാത്രയായി. വർഷങ്ങൾ ക്കുമുമ്പ് കുട്ടികൾക്ക് മിഠായിൽ മയക്കുമരുന്ന് കലർത്തി ‘തട്ടിക്കൊണ്ടുപോകാൻ’ ശ്രമ ിച്ചതിന് പൊന്നാനി ഭാഗത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ച യാചകനാണ് ദേവനാരായണൻ. ഈ സംഭവം അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു.
നാട്ടുകാരിൽ ചിലർ ജനകീയ പൊലീസ് ചമഞ്ഞ് ചോദ്യംചെയ്യുകയും ഭാണ്ഡക്കെട്ടഴിച്ച് പരിശോധന നടത്തുകയുമായിരുന്നു. ഉടുക്കാനും പുതക്കാനുമുള്ള കീറത്തുണികൾക്കുള്ളിൽ തേൻ മിഠായി കണ്ട ചെറുപ്പക്കാർ കഥ മെനഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘത്തിലെ അംഗത്തെ പിടികൂടിയെന്നാക്കി. എത്തിയവരെല്ലാം അടിച്ചു. തല്ലിച്ചതച്ച ശേഷം വലിച്ചിഴച്ചു.
തുടർന്ന് പൊലീസെത്തിയാണ് ചികിത്സ നൽകിയത്. അന്വേഷണത്തിൽ നിരപരാധിയാണെന്നും കാലങ്ങളായി ആ പ്രദേശത്ത് ഭിക്ഷയെടുത്ത് ജീവിക്കുന്നയാളുമാണെന്ന് തിരിച്ചറിഞ്ഞു.
കുടുംബമെവിടെ എന്നറിയാത്ത കർണാടക സ്വദേശിയായിരുന്നു ദേവനാരായണൻ. പൊലീസ് മാസങ്ങളോളം നൽകിയ ചികിത്സയിൽ ആരോഗ്യസ്ഥിതി വീണ്ടെടുത്തു.
എന്നാൽ, സംരക്ഷണം ചോദ്യചിഹ്നമായി. കാളികാവിലെ ഹിമ കെയർ ഹോമിനെക്കുറിച്ചറിഞ്ഞ പൊലീസും സാമൂഹികപ്രവർത്തകരും അഭ്യർഥിച്ചപ്പോൾ ഇവർ ഏറ്റെടുത്ത് സംരക്ഷണം നൽകുകയായിരുന്നു. ഭാരതപ്പുഴയോരത്ത് സംസ്കാരം നടന്നു.
Latest video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.