കോവിഡ് കാലത്ത് പോഷകക്കുറവുള്ള കുട്ടികൾക്ക് തേനമൃത്
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് മൂന്നുമുതൽ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കാൻ സംസ്ഥാന വനിതാ ശിശുവികസനവകുപ്പും കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജിലെ കമ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്തമായി തയാറാക്കിയ ‘തേനമൃത്’ ന്യൂട്രി ബാറുകളുടെ വിതരണത്തിന് തുടക്കംകുറിച്ചു. സെക്രേട്ടറിയറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ മന്ത്രി കെ.കെ. ശൈലജക്ക് തേനമൃത് പായ്ക്കറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.
സ്ത്രീകളിലെയും കുട്ടികളിലെയും പോഷകക്കുറവ് പരിഹരിക്കാൻ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് നിർമിച്ചുനൽകുന്നത്.
5532 കുട്ടികൾക്ക് വിതരണം ചെയ്യാൻ 100 ഗ്രാം വീതമുള്ള 1,15,000ൽ പരം ന്യൂട്രി ബാറുകളാണ് വിതരണത്തിന് തയാറാക്കിയത്. 11.50 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.