Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അയൽവാസിയാണെന്ന്...

‘അയൽവാസിയാണെന്ന് വെളിപ്പെടുത്തിയതും മുഖഭാവം മാറി, വാർഡിലേക്ക് മാറ്റിയതിൽപിന്നെ കുറുപ്പ് കടന്നുകളഞ്ഞു’; വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ

text_fields
bookmark_border
‘അയൽവാസിയാണെന്ന് വെളിപ്പെടുത്തിയതും മുഖഭാവം മാറി, വാർഡിലേക്ക് മാറ്റിയതിൽപിന്നെ കുറുപ്പ് കടന്നുകളഞ്ഞു’; വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ
cancel

തിരുവനന്തപുരം: ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പിനെ പറ്റി വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ. 1998ൽ ജാർഖണ്ഡിലെ ബൊക്കാറോ ആശുപത്രിയിൽ ജോലി ചെയ്യവേ താന്‍ കണ്ടത് കുറുപ്പിനെ തന്നെയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മയിലുണ്ടെന്നും നഴ്‌സ് രത്‌നമ്മ പറഞ്ഞു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കേസ് ഫയൽ വീണ്ടും തുറന്നതോടെയാണ് രത്നമ്മയുടെ വെളിപ്പെടുത്തിയത്. ഉറപ്പിച്ച് പറഞ്ഞതോടെ നിർണായകമായ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നെഞ്ചുവേദനയെ തുടർന്നാണ് അന്ന് കുറുപ്പ് ആശുപത്രിയിലെത്തിയതെന്നും ചികിത്സക്കിടെ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ സ്വന്തം നാട്ടിൽനിന്നുള്ള ആളാണ് താനെന്ന് അറിഞ്ഞതോടെ അയാൾ ആശുപത്രിയിൽ കടന്നുകളയുകയായിരുന്നുവെന്നും രത്നമ്മ പറഞ്ഞു. മുതിർന്ന നഴ്സുമാർ പറഞ്ഞ അടയാളങ്ങളിൽ സംശയം തോന്നിയതിനാലാണ് ആ രോഗിയുടെ അടുത്തേക്ക് താനെത്തിയത്. കുറുപ്പിന്റെ അയല്‍വാസി കൂടിയായതിനാല്‍ കണ്ടപ്പോള്‍തന്നെ അയാളെ മനസ്സിലാവുകയും ചെയ്തു. കേരളത്തില്‍ വന്നിട്ടുണ്ടെന്നും മലയാളം സംസാരിക്കുമെന്നും തന്നോട് പറയുകയും ചെങ്ങന്നൂർ ചെറിയനാടാണ് വീടെന്നും കുറിപ്പിന്റെ അയല്‍വാസിയാണെന്നും കൂടി താന്‍ അയാളോട് പറഞ്ഞു. അത് കേട്ടതും അയാളിൽ ഭാവ വ്യത്യാസമുണ്ടായിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയതോടെ അയാളെ കാണാതാവുകയായിരുന്നുമെന്ന് രത്നമ്മ പറയുന്നു.

1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ടാണ് സുകുമാരക്കുറുപ്പ് ഒളിവിൽ പോയത്. കുറുപ്പിനെ പലരും പലയിടങ്ങളില്‍ കണ്ടെന്ന് പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് സുകുമാര കുറുപ്പ് വ്യോമസേനയിൽ ചേർന്നെന്നും എന്നാൽ ആ ജോലിയുമായി പൊരുത്തപ്പെടാൻ കഴിയാതെ നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി നാട് വിടുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് വ്യാജ പാസ്ർപോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയും അബൂദബിയിൽ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലിയിലേർപ്പെടുകയും ചെയ്തെന്നും. പിന്നീട് ഭാര്യയെ അവിചേക്ക് കൊണ്ടുപോകുകയും നഴ്സായി ജോലി ലഭ്യമാക്കുകയും ചെയ്തെന്നും പറയപ്പെടുന്നു. ഒളിവിലായതിനെ കുറിച്ച് പല അഭ്യൂഹങ്ങളും ഇന്നും നിലനിൽക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് വീണ്ടും കേസ് റീ ഓപൺ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchSukumara KuruppKerala Crime FilesRatnammaLatest News
News Summary - Nurse Ratnamma again testifies that she saw Kurup
Next Story