കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം: ജലന്ധർ രൂപതയിൽ ഭിന്നത
text_fieldsകോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ സമരരംഗത്തിറങ്ങിയ കന്യാസ്ത്രീകളുട െ സ്ഥലംമാറ്റ വിഷയത്തിൽ ജലന്ധർ രൂപതയിലെ അഭിപ്രായവ്യത്യാസം പുറത്തായി. കന്യാസ്ത ്രീകൾക്ക് കേസ് അവസാനിക്കുംവരെ മഠത്തിൽ തുടരാമെന്നുകാട്ടി ജലന്ധർ രൂപതയുടെ അപ് പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ആഗ്നലോ റുഫിനോ ഗ്രേഷ്യസ് കത്തയച്ചു. എന്നാൽ, കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധർ രൂപത പി.ആർ.ഒ പിന്നാലെ വ്യക്തമാക്കി.
കോട്ടയത്ത് സേവ് അവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) െഎക്യദാർഢ്യസമിതി സംഘടിപ്പിച്ച കൺെവൻഷനിൽ സംസാരിക്കുന്നതിനിടെ സിസ്റ്റർ അനുപമയാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കത്തയച്ചെന്ന് വെളിപ്പെടുത്തിയത്. ബിഷപ്പിനെതിരെ സമരംചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി അടുത്തിടെയാണ് മിഷനറീസ് ഒാഫ് ജീസസ് മദർ ജനറൽ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഫ്രാങ്കോക്കെതിരായ േകസ് ദുർബലപ്പെടുത്താനുള്ള നീക്കമാണെന്നും മഠംവിട്ട് എവിടേക്കും പോകില്ലെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കാട്ടി ഇവർ രൂപത അഡ്മിനിസ്ട്രേറ്റർക്ക് കത്തും അയച്ചു. ഇതിനുള്ള മറുപടിയിലാണ് ഉത്തരവ് മരവിപ്പിച്ചതായി ബിഷപ് ആഗ്നലോ അറിയിച്ചതെന്ന് ഇവർ പറയുന്നു.
അഞ്ച് കന്യാസ്ത്രീകളുടെ പേര് പരാമർശിച്ച് തുടങ്ങുന്ന കത്തിൽ പരാതിയിൽ മറുപടി നൽകാൻ വൈകിയതിൽ ബിഷപ് ഖേദവും പ്രകടിപ്പിക്കുന്നുണ്ട്. രൂപത അഡ്മിനിസ്േട്രറ്ററെന്ന നിലയിൽ ജീസസ് ഒാഫ് മിഷനറീസ് സന്യാസിനി സമൂഹത്തിെൻറ ചുമതല തനിക്കാണ്. സിസ്റ്റർ നീന റോസിനുള്ള മദർ ജനറലിെൻറ കത്ത് കണ്ടപ്പോൾ ഞെട്ടിപ്പോയി. തെൻറ അനുവാദമില്ലാതെ അഞ്ച് കന്യാസ്ത്രീകൾക്കും ഒരു കത്തും അയക്കരുതെന്ന് മദർ ജനറാളിന് നിർദേശം നൽകിയിട്ടുണ്ട്. താൻ അധികാരത്തിലുള്ളിടത്തോളം കുറവിലങ്ങാട് മഠത്തിൽനിന്ന് പുറത്താക്കാൻ ജലന്ധർ രൂപതയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകില്ല. കേസിന് ആവശ്യമാകുന്ന സമയംവരെ മഠത്തിൽ കഴിയാം.
കത്തയച്ച വിവരം പുറത്തുവന്നതോടെ രൂപത പി.ആർ.ഒ ഫാ. പീറ്റർ കാവുമ്പുറം വാർത്തക്കുറിപ്പിറക്കി നിേഷധിച്ചു. കന്യാസ്ത്രീ സമൂഹത്തിെൻറ ആഭ്യന്തര വിഷയങ്ങളിൽ രൂപത അധ്യക്ഷൻ ഇടപെടാറില്ല. രൂപത ഭരണാധികാരിയുടെ ഇക്കാര്യത്തിലെ ഇടപെടൽ അസ്വാഭാവികമാണ്. അനുവാദമില്ലാതെയാണ് കന്യാസ്ത്രീകൾ കുറവിലങ്ങാട്ട് പോയത്. ഈ കന്യാസ്ത്രീകളെ അവരവരുടെ മഠങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.