'ബിഷപ് ഫ്രാേങ്കാ കന്യാസ്ത്രീകളെ കാണുന്നത് കഴുകൻ കണ്ണുകളോടെ'
text_fieldsകോട്ടയം: കഴുകൻ കണ്ണുകളോടെയാണ് ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ കന്യാസ്ത്രീകളെ കാണുന്നതെന്ന് ലൈംഗിക പീഡനക്കേസ് നൽകിയ കന്യാസ്ത്രീ. വത്തിക്കാൻ പ്രതിനിധിക്കും രാജ്യത്തെ എല്ലാ ബിഷപ്പുമാർക്കും അയച്ച കത്തിലാണ് അവർ ഇൗ പരാതി ഉന്നയിച്ചത്. ബിഷപ്പിനെതിരെ കേരളത്തിലെ സഭ നേതൃത്വത്തിന് നൽകിയ പരാതിയിൽ ഒരുനടപടിയും എടുത്തിട്ടില്ല. അതിനാൽ വത്തിക്കാെൻറ ഇടപെടൽ അനിവാര്യമാണ്. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് പീഡനക്കേസ് ഒതുക്കാൻ ശ്രമിക്കുകയാണ്.
ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പ്രതികാരം ചെയ്യുകയാണ് ബിഷപ്പിെൻറ പതിവ്.ഇതുവരെ 20 കന്യാസ്ത്രീകളെ ഇത്തരത്തിൽ സ്ഥലംമാറ്റി.കത്തോലിക്ക സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണന. കന്യാസ്ത്രീകളോട് ചിറ്റമ്മനയമാണ്. അധികാരമുള്ളവർക്കൊപ്പമാണ് എന്നും സഭ നേതൃത്വം. ജലന്ധർ ബിഷപ് സഭ സ്വത്തുക്കൾ ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു.
രണ്ടുദിവസം മുമ്പാണ് കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ കത്തയക്കുന്നത്. ബിഷപ്പിെൻറ പ്രവൃത്തികൾക്കെതിരെ അഞ്ച് മാസമായിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്. സഭ നേതൃത്വം പരാതി പരിഗണിക്കാതിരുന്നതും പൊലീസിനെ സമീപിക്കാൻ പ്രേരകമായി. ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചതിനും പരാതി നൽകിയതിനും ശേഷം നിരവധി ദുരനുഭവങ്ങളാണുണ്ടായത്. കന്യാസ്ത്രീകളെ ബലപ്രയോഗത്തിലൂടെേയാ അവരുടെ ബലഹീനത മുതലെടുത്തോ ബിഷപ് വശത്താക്കുമായിരുന്നു. അന്വേഷണത്തിന് സഭ തയാറായാൽ ബിഷപ്പിനെതിരെ മൊഴിനൽകാൻ നിരവധി പേർ തയാറാവും.
ജലന്ധറിൽ മിഷനറീസ് ഒാഫ് ജീസസിന് മൂന്ന് സമൂഹങ്ങളുണ്ട്. അവരിലേറെയും യുവ കന്യാസ്ത്രീകളാണ്. ഒരു യുവ കന്യാസ്ത്രീയെ സ്ഥലംമാറ്റിയപ്പോൾ ആ ആഴ്ചതന്നെ ബിഷപ് ആ മഠത്തിൽ പ്രത്യേക സന്ദർശനം നടത്തി. രാത്രി മുഴുവൻ അവിടെ തങ്ങുകയും രാത്രി 12 വരെ കന്യാസ്ത്രീക്ക് ആത്മീയ ഉപദേശങ്ങൾ നൽകുകയും ചെയ്തു. തനിക്ക് വേണ്ടപ്പെട്ട കന്യാസ്ത്രീകളെ സംരക്ഷിക്കുകയും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന വിധം താമസിപ്പിക്കുകയും ചെയ്യും. ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻപോലും ആർക്കും ധൈര്യമില്ല. പീഡനം അനുഭവിക്കുന്ന നിരവധി കന്യാസ്ത്രീകൾ ഇൗ സമൂഹത്തിലുണ്ട്. ജലന്ധർ രൂപതയിൽതന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇരകളായ മുഴുവൻ പേരെയും സ്ഥലംമാറ്റി പരാതികൾ ഒതുക്കുകയായിരുന്നു. അഞ്ചുവർഷത്തിനിടെ സഭയിൽനിന്ന് വിട്ടുപോയവരെക്കുറിച്ച് അന്വേഷിക്കണം.
2014 മുതൽ 2016 വരെ ബിഷപ് ഫ്രാേങ്കായിൽനിന്നുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് 2017 ജൂണിൽ കുറവിലങ്ങാട് പള്ളി വികാരി ഫാ. ജോസഫ് തടത്തിലിനെയും പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാടിനെയും കണ്ട് വിശദമാക്കിയിരുന്നു. എന്നാൽ, നടപടികളുണ്ടായില്ല. സഭയിലെ മറ്റ് കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും നൽകിയ പിന്തുണയാണ് ഇതുവരെ സഹിച്ച് നിൽക്കാൻ പ്രേരകമായത്. സഭയിൽ ഇതിനകം നടത്തിയ കത്തിടപാടുകളും കർദിനാൾ മാർ ആലഞ്ചേരി അടക്കമുള്ളവർക്ക് നൽകിയ പരാതികളും ഉൾപ്പെടുത്തിയുള്ള കത്ത് ഇത് രണ്ടാം തവണയാണ് വത്തിക്കാന് സമർപ്പിക്കുന്നത്.
സർക്കാറിനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് എല്ലാ കേസുകളും അട്ടിമറിക്കുകയാണ്. ഫ്രാേങ്കായെ അറസ്റ്റ് ചെയ്യാൻ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടും നടപടി എടുക്കാൻ നിയമപാലകർക്ക് കഴിയുന്നില്ല. അതിനാൽ വത്തിക്കാെൻറ അടിയന്തര ഇടപെടൽ ഉണ്ടാകണം. വത്തിക്കാൻ സ്ഥാനപതിക്കും സി.ബി.സി.െഎ പ്രസിഡൻറ് ഒസ്വാൾഡ് ഗ്രേഷ്യസ്, ഡൽഹി ആർച് ബിഷപ് അനിൽ കൂേട്ടാ അടക്കം 21 പേർക്കാണ് കന്യാസ്ത്രീ കത്തയച്ചത്. ഇതിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സന്യാസിനി സമൂഹങ്ങളും ഉൾപ്പെടും. ബിഷപ്പിെൻറ വഴിവിട്ട രീതികളും അതിക്രമങ്ങളും കത്തിൽ കന്യാസ്ത്രീ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.