ബിഷപ്പ് ഫ്രാേങ്കാ അറസ്റ്റിൽ: നാളെ കോടതിയിൽ ഹാജരാക്കും
text_fieldsതൃപ്പൂണിത്തുറ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. മൂന്നുദിവസമായി 24 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് മിഷൻ ഹോമിലെ മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹാംഗമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ ബിഷപ്പാണ് തൃശൂർ മറ്റം സ്വദേശിയായ ഫ്രാേങ്കാ മുളയ്ക്കൽ.
അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി ബിഷപ്പിന്‍റെ വസ്ത്രങ്ങള്‍ മാറ്റി പകരം പാന്‍റും കുർത്തയും നല്‍കി. ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം നാളെ രാവിലെ പാലാ മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കും.
അന്വേഷണ സംഘത്തലവൻ കോട്ടയം എസ്.പി എസ്. ഹരിശങ്കറാണ് അറസ്റ്റ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രാേങ്കാ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തി. ഇതിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. വൈദ്യപരിശോധനക്കുശേഷം ശനിയാഴ്ച ഫ്രാേങ്കായെ കോടതിയിൽ ഹാജരാക്കും. ഐ.പി.സി 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 376 (ബലാത്സംഗം), അതിെൻറ ഉപവകുപ്പുകൾ, 342 (രക്ഷപ്പെടാനാകാത്ത വിധം തടഞ്ഞുവെക്കൽ), 506 (ഭീഷണിപ്പെടുത്തൽ) വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയത്.
മൂന്ന് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും
കൊച്ചി: അറസ്റ്റിലായ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ മൂന്നുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് കോട്ടയം എസ്.പി എസ്. ഹരിശങ്കർ. തെളിവ് നശിപ്പിക്കലിനും മറ്റും ബിഷപ്പിനെ സഹായിച്ചവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവ് ലഭിക്കുന്ന മുറക്ക് ഇവരെയും അറസ്റ്റ് ചെയ്യുമെന്നും എസ്.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എേട്ടാടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിെൻറ കടലാസ് ജോലികൾ അവസാനിച്ചതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഫ്രാേങ്കാക്കെതിരെ ചുമത്തിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ചോദ്യം ചെയ്യലിൽ കേസിന് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ലഭിച്ചു. തെൻറ ഭാഗം വിശദീകരിക്കുന്നതിന് ആവശ്യമായ സമയം ബിഷപ്പിന് നൽകിയിരുന്നു. അറസ്റ്റിെൻറ കാര്യത്തിൽ ബോധപൂർവമായ താമസമുണ്ടായിട്ടില്ല. ബിഷപ് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. രാത്രി കോട്ടയം പൊലീസ് ക്ലബിലേക്കാണ് കൊണ്ടുപോകുന്നത്. സമയം ലഭിച്ചാൽ അവിടെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ടു മാസമായി നടന്ന വിശദ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഗൂഢാലോചനയാണെന്ന വാദത്തിൽ ആദ്യം മുതൽ ഉറച്ചു നിൽക്കുകയായിരുന്നു ഫ്രാേങ്കാ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിെൻറ രണ്ടാം ദിനം ഇത് ഖണ്ഡിക്കാനായി. അറസ്റ്റ് സംബന്ധിച്ച് ഒരു സംശയവുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി പലരീതിയിലുള്ള ചർച്ചകൾ ഫോണിലൂടെയും നേരിട്ടും ആവശ്യമായി വന്നപ്പോഴൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും എസ്.പി വ്യക്തമാക്കി.
തിരിച്ചടിയായത് മൊഴികളിലെ വൈരുധ്യം
തെളിവുകളെ പ്രതിരോധിക്കാൻ അവസാനംവരെ ശ്രമിച്ച ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിന് തിരിച്ചടിയായത് സ്വന്തം മൊഴികളിലെ വൈരുധ്യം. കന്യാസ്ത്രീയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകളുമായി ചോദ്യങ്ങളിൽ കുരുക്കിയ അന്വേഷണസംഘത്തിന് മുന്നിൽ ഒടുവിൽ ബിഷപ്പിന് കീഴടങ്ങേണ്ടിവന്നു. രക്ഷപ്പെടാനുള്ള വൃഥാശ്രമത്തിൽ പറഞ്ഞ കള്ളത്തരങ്ങൾ ഒടുവിൽ ബിഷപ്പിനുമേൽ കുരുക്ക് മുറുക്കി.
ആഗസ്റ്റിൽ ജലന്ധറിൽ പൊലീസിന് നൽകിയ മൊഴികളിലെ വൈരുധ്യം നീക്കാനാണ് മൂന്നു ദിവസം ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്തത്. എന്നാൽ, പഴയ ദുർബല മൊഴികളിൽ ഉറച്ചുനിന്നതോടെ അറസ്റ്റിലേക്ക് അധികം ദൂരമുണ്ടായില്ല. നിരപരാധിയാണ്, കന്യാസ്ത്രീക്ക് ദുരുദ്ദേശ്യമുണ്ട്, തെളിവുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയതാണ്, കന്യാസ്ത്രീ ഭാവഭേദമില്ലാതെ തന്നോടൊപ്പം ചടങ്ങിൽ പെങ്കടുത്തു... ഇതൊക്കെയാണ് ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ് നിരത്തിയ വാദങ്ങൾ. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളുമായുള്ള ചോദ്യങ്ങൾക്കുമുന്നിൽ പലപ്പോഴും അദ്ദേഹം പതറി. പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായില്ല. ചില ചോദ്യങ്ങൾക്ക് ഇല്ല എന്ന മറുപടി മാത്രം. മറ്റുചിലപ്പോൾ നിസ്സഹായനായി കൈകൂപ്പി.
ആദ്യ പീഡനം നടന്ന 2014 മേയ് അഞ്ചിന് രാത്രി കുറവിലങ്ങാെട്ട സെൻറ് ഫ്രാൻസിസ് മിഷൻ ഹോമിൽ പോയിട്ടില്ലെന്നും അന്ന് തൊടുപുഴയിലെ ആശ്രമത്തില്‍ ആയിരുന്നെന്നുമായിരുന്നു ആദ്യമൊഴി. എന്നാല്‍, കുറവിലങ്ങാട് ആശ്രമത്തിലെ സന്ദര്‍ശന രജിസ്റ്ററില്‍നിന്ന് അവിടെ എത്തിയതായ രേഖയും തൊടുപുഴ ആശ്രമത്തിൽ എത്തിയിട്ടില്ലെന്ന അവിടത്തെ സന്ദര്‍ശന രജിസ്റ്റർ രേഖയും മുന്നിൽവെച്ചതോടെ ബിഷപ് അടവുമാറ്റി. കുറവിലങ്ങാട്ട് പോയിട്ടുണ്ടാകാമെന്നും തങ്ങിയിട്ടില്ലെന്നുമായി പുതിയ വാദം. സന്ദർശക രജിസ്റ്റർ കന്യാസ്ത്രീകൾ തിരുത്തിയതാണെന്നും ആരോപിച്ചു. പക്ഷേ ബിഷപ്പിനെ മഠത്തിൽ എത്തിച്ച ഡ്രൈവറടക്കം മൂന്ന് സാക്ഷികളുടെ മൊഴി നിർണായകമായി. ടവർ ലൊക്കേഷൻ വിവരങ്ങളും എതിരായി.
കന്യാസ്ത്രീക്ക് അയച്ച അശ്ലീലസന്ദേശങ്ങൾ തെൻറ മൊബൈൽ നമ്പറിൽനിന്നുള്ളതാണെന്ന് സമ്മതിച്ച ബിഷപ് അവ എഡിറ്റ് ചെയ്ത് തനിക്കെതിരെ ആക്കിയതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കന്യാസ്ത്രീയെ പരിചയമില്ലെന്ന് പറഞ്ഞ ബിഷപ്പിന് ഇരുവരും ഒരുമിച്ചുനിൽക്കുന്ന ചിത്രം കാണിച്ചപ്പോൾ ഉത്തരംമുട്ടി.
കന്യാസ്ത്രീ സമരത്തിെൻറ ഐതിഹാസിക വിജയം
ആകാംക്ഷയുടെയും ഉദ്വേഗത്തിെൻറയും മുള്‍മുനയില്‍ നിന്ന പകല്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം 14ാം ദിനം വിജയം നേടുമ്പോള്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സമരപ്പന്തല്‍ സാക്ഷിയായത്. മൂന്നാംദിവസവും ചോദ്യംചെയ്യല്‍ തുടരുമ്പോള്‍ ബിഷപ്പിെൻറ അറസ്റ്റുണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കന്യാസ്ത്രീകളും സമരസമിതി അംഗങ്ങളും രാവിലെ സമരപ്പന്തലിൽ എത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കന്യാസ്ത്രീകളെ അവഹേളിച്ച് സംസാരിച്ചതിൽ പ്രതിഷേധവുമായാണ് വെള്ളിയാഴ്ച സമരപ്പന്തലുണര്‍ന്നത്.
എഴുത്തുകാരി പി. ഗീതയോടൊപ്പം സിസ്റ്റര്‍ ഇമില്‍ഡ, സാമൂഹികപ്രവര്‍ത്തക കെ.എം. രമ, ജ്വാല സംഘടന സംസ്ഥാന അധ്യക്ഷ ലൈല റഷീദ്, വനിത തൊഴിലാളി സംഘടന നേതാവ് ഷിബി കണ്ണന്‍, കലാകക്ഷി അംഗം ജലജ, വെൽഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവരും നിരാഹാരം ആരംഭിച്ചിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിെൻറ അറസ്റ്റുമായി ബന്ധപ്പെട്ട് ചാനലുകളില്‍ വാര്‍ത്തകള്‍ നിറയുമ്പോള്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്നു. അതിനിടെ, ഉച്ചക്ക് 1.30 ഓടെ ബിഷപ്പിനെ അറസ്റ്റ് ചെയ്തതായ വിവരം പുറത്തുവന്നു. ഇതോടെ സമരപ്പന്തലില്‍ അഹ്ലാദാരവങ്ങള്‍ തുടങ്ങി. ജയ് വിളിച്ചും കൈയടിച്ചും സമരസമിതി പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചു. എന്നാല്‍, അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന വാര്‍ത്തയും പിന്നാലെയെത്തി. ഇതോടെ വീണ്ടും ഉദ്വേഗത്തിെൻറയും നിരാശയുടെയും നിമിഷങ്ങളിലേക്ക് സമരപ്പന്തല്‍ നീങ്ങി.
സമരത്തിെൻറ ആദ്യദിനം മുതല്‍ നിരാഹാരം കിടന്ന സ്റ്റീഫന്‍ മാത്യു ആശുപത്രിയില്‍നിന്ന് വേദിയിലേക്ക് എത്തി. അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറയുന്നതുവരെ കന്യാസ്ത്രീകളടക്കം കാത്തിരുന്നു. സാധാരണ ദിവസങ്ങളില്‍ നാലുമണിയോടെ സമരപ്പന്തലില്‍നിന്ന് കുറുവിലങ്ങാട് കോണ്വെൻറിലേക്ക് മടങ്ങാറുള്ള കന്യാസ്ത്രീകള്‍ അറസ്റ്റ് പുറത്തുവരുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. സമരപ്പന്തലിലേക്ക് പിന്തുണയുമായി കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ അമ്മ ശ്യാമളയും മൂന്നാര്‍ പെമ്പിള ഒരുമൈ നേതാവ് ഗോമതിയും എത്തിച്ചേര്‍ന്നു. പിന്നെയും അറസ്റ്റ് നടപടികള്‍ വൈകിയപ്പോള്‍ 5.45ഓടെ കന്യാസ്ത്രീകള്‍ മഠത്തിലേക്ക് മടങ്ങി.
‘‘പ്രതിഷേധിക്കാന്‍ തുടക്കത്തില്‍ ഞങ്ങള്‍ ഒറ്റക്കായിരുന്നു. പക്ഷേ പൊതുസമൂഹം ഒറ്റക്കെട്ടായി പറഞ്ഞു, ഞങ്ങള്‍ ഒപ്പമുണ്ടെന്ന്. എല്ലാവര്‍ക്കും നന്ദി....’’ നിറകണ്ണുകളോടെ കന്യാസ്ത്രീകള്‍ പറഞ്ഞു. ഫ്രാങ്കോ എന്ന വ്യക്തിയെയല്ല, അദ്ദേഹത്തിെൻറ ചെയ്തികളെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെന്ന വിവരം പുറത്തുവരുമ്പോള്‍ ഇവര്‍ കുറുവിലങ്ങാേട്ടക്കുള്ള യാത്രയിലായിരുന്നു.
അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ സമരപ്പന്തലില്‍നിന്ന് മേനകയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
ആറു മണിയോടെ അനൗദ്യോഗികമായി ഉറപ്പ് ലഭിച്ചതോടെ പി. ഗീത ഒഴികെയുള്ളവര്‍ നിരാഹാരം അവസാനിപ്പിച്ചു. ഫ്രാങ്കോയുടെ അറസ്‌റ്റോടെ സമരത്തിെൻറ ഒരുഘട്ടമാണ് അവസാനിച്ചതെന്നും നീതിക്കായി വരുംദിവസങ്ങളില്‍ മറ്റ് രീതിയില്‍ സമരം തുടരുമെന്നും സമരരംഗത്തുള്ളവർ അറിയിച്ചു. എറണാകുളം വഞ്ചി സ്‌ക്വയറിലേക്ക് വെള്ളിയാഴ്ച പതിവില്ലാത്ത ജനപ്രവാഹമായിരുന്നു. 14 ദിവസം ഐക്യദാര്‍ഡ്യവുമായി എത്തിയവരെല്ലാം വിജയത്തില്‍ പങ്കുചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.