Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീ...

കന്യാസ്ത്രീ ശല്യക്കാരി, പരാതിക്ക് പിന്നിൽ വ്യക്തിവിരോധം-ബിഷപ്പ്

text_fields
bookmark_border
കന്യാസ്ത്രീ ശല്യക്കാരി, പരാതിക്ക് പിന്നിൽ വ്യക്തിവിരോധം-ബിഷപ്പ്
cancel

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന് അപേക്ഷയില്‍ പറയുന്നു. കന്യാസ്ത്രീ പൊലീസിന് നൽകിയ ആദ്യ പരാതിയിൽ തനിക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നു. വ്യക്തി വൈരാഗ്യത്തിെൻറ പേരിൽ കന്യാസ്ത്രീ തനിക്കെതിരെ കള്ളക്കഥ മെനയുകയാണെന്നും ഫ്രാേങ്കാ മുളക്കൽ മുൻകൂർ ജാമ്യാപേഷയിൽ പറയുന്നു.

കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിെൻറ അഭിഭാഷകൻ ഇന്നുതന്നെ ഹൈകോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകും. ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കുമെന്നാണ് സൂചന.

മിഷനറീസ് ഓഫ് ജീസസിെൻറ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് കന്യാസ്ത്രീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിനെ തുടർന്നുണ്ടായ വ്യക്തിവിരോധമാണ് ഇപ്പോൾ തനിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരാനുള്ള കാരണമെന്നും ബിഷപ്പ് പറയുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലായിരുന്നു കന്യാസ്ത്രീയെ പുറത്താക്കിയത്. തുടര്‍ന്നാണ് പരിയാരത്തേക്ക് അവരെ സ്ഥലം മാറ്റിയത്. കന്യാസ്ത്രീയും ബന്ധുക്കളും ഇതിെൻറ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഫ്രാേങ്കാ മുളക്കൽ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspleaanticipatory bailnun rape caseBishop Franco Mulakkalkerala online news
News Summary - Nun Rape case- Franco Mulakkal file Anticipatory bail plea- Kerala news
Next Story