Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്റ്റീഫൻ...

സ്റ്റീഫൻ മാത്യുവിനെ ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
സ്റ്റീഫൻ മാത്യുവിനെ  ആശുപത്രിയിലേക്ക് മാറ്റി
cancel

കൊച്ചി: സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിച്ചുവന്ന സ്റ്റീഫൻ മാത്യുവിനെ ആരോഗ്യനി ല വഷളായതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സമര സമിതിയിലെ അലോഷ്യ ജോസഫ് നിരാഹാരം ഏറ്റെടുത്തു.

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നേതാക്കൾ, കീഴാറ്റൂര്‍ സമരസമിതി നേതാക്കള്‍, പരിസ്ഥിതി പ്രവർത്തക എം. സുചിത്ര, ഇ.എം. സതീശന്‍, ഡോ. വത്സലന്‍ വാതുശ്ശേരി, കെ.എം. ഷാജഹാന്‍, കുസുമം ജോസഫ്, നടി രമാദേവി, ഡോ. ഖദീജ മുംതാസ്, ടി.എന്‍. ഗിരിജ, ശ്രീജ അറങ്ങോട്ടുകര, പി.ടി. രമ തുടങ്ങിയവർ സംസാരിച്ചു.

കടവന്ത്ര സെൻറ് ജോസഫ്‌സ് പള്ളി ഇടവകയിലെ 40 പേര്‍ പിന്തുണയുമായി എത്തി. രൂപത അധ്യക്ഷന്മാരുടെ മൗനം അവരുടെ കളങ്കത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇടവകയെ പ്രതിനിധീകരിച്ച് ജോണ്‍സണ്‍ പാട്ടത്തില്‍ പറഞ്ഞു. സ്ത്രീകളുടെ എഴുത്ത് കൂട്ടായ്മയായ കോഴിക്കോട് ശബ്ദം, നാടക പ്രവർത്തകരുടെ സംഘടനയായ നാടക്, ഞാറ്റുവേല കലാപ്രവർത്തകർ, സല്‍സബീല്‍ ഗ്രീന്‍ സ്‌കൂള്‍ വിദ്യാർഥികൾ തുടങ്ങിയവരും ഞായറാഴ്ച സമരപ്പന്തലിലെത്തി.

െഎക്യദാർഢ്യവുമായി കെ.ആർ. ഗൗരിയമ്മയും കലാമണ്ഡലം ഗോപിയും
കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻമന്ത്രി കെ.ആർ. ഗൗരിയമ്മയും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയും. ഐക്യദാർഢ്യം അറിയിച്ച് ഇരുവരും കൊടുത്തയച്ച സന്ദേശം സമരപ്പന്തലിൽ വായിച്ചു.

പോരാട്ടത്തിൽ നേരിട്ട് പങ്കാളിയാവണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം അനുവദിക്കുന്നില്ലെന്നും ഉചിതമായ അന്വേഷണം നടത്തി കുറ്റവാളി എത്ര ഉന്നതനാണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു. വേദനയോടെയാണ് കുറിപ്പ് എഴുതുന്നത്. ചോള രാജാക്കന്മാർ നടപ്പാക്കിയ ദേവദാസി സമ്പ്രദായവും സ്ത്രീകളെ യഥേഷ്ടം വിൽക്കാനും വാങ്ങാനും സ്വാതന്ത്ര്യമുണ്ടായിരുന്ന മൗര്യകാലഘട്ടവും രാജ്യത്തിെൻറ ഇരുണ്ടയുഗമാണ്. ഇക്കാലങ്ങളിൽപോലും ക്രിസ്തുമതത്തിലെ സന്യാസിമാരെയും പുരോഹിതന്മാരെയും ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. അതെല്ലാം തമസ്‌കരിക്കുന്ന രീതിയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അപലപനീയമാണെന്നും ഗൗരിയമ്മ പറഞ്ഞു.

സംഭവം മനസ് വിഷമിപ്പിച്ചെന്നും എത്രയും വേഗം കന്യാസ്ത്രീകൾക്ക് നീതി ലഭിക്കാൻ ഇടപെടലുണ്ടാകണമെന്നും കലാമണ്ഡലം ഗോപി കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNun ProtestStephen Mathew
News Summary - Nun Protest Stephen Mathew-Kerala News
Next Story