Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമദൂരം തന്നെ;...

സമദൂരം തന്നെ; കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിശ്വാസ സംരക്ഷണത്തിന് ഒന്നും ചെയ്തില്ലെന്ന് എൻ.എസ്.എസ്

text_fields
bookmark_border
NSS
cancel

ചങ്ങനാശ്ശേരി: വിശ്വാസ സംരക്ഷണത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്തില്ലെന്ന് വിമർശനമുയർത്തിയും തെരഞ്ഞെടുപ്പിൽ സമദൂരം പ്രഖ്യാപിച്ചും എൻ.എസ്.എസ്. സംഘടനയുടെ മുഖപത്രമായ സർവിസി​​െൻറ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് എൻ.എസ്.എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മുഖപ്രസംഗം ഇങ്ങനെ: അധികാരം കൈയിലിരുന്ന സംസ്ഥാന സർക്കാറോ കേന്ദ്ര സർക്കാറോ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കാനാവശ്യമായ ഒരു നിയമ നടപടിയും സ്വീകരിക്കാന്‍ തയാറായി​െല്ലന്ന കാര്യം പറയാതെ വയ്യ. ഇപ്പോള്‍ സംസ്ഥാനത്തെ മുന്നണികളെല്ലാം പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ശബരിമലയും വിശ്വാസസംരക്ഷണവും ഒരു വിഷയമാക്കിയെടുത്തിരിക്കുകയാണ്. ഈ വരുന്ന പാര്‍ലമ​െൻറ് ​െതരഞ്ഞെടുപ്പിലും എന്‍.എസ്.എസ് സമദൂര നിലപാട് തന്നെയാണ് തുടരുന്നത്.

സംസ്ഥാന സർക്കാറോ കേന്ദ്ര സർക്കാറോ വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാൻ തയാറാകാതിരുന്നപ്പോൾ കോടതി മാത്രമായിരുന്നു വിശ്വാസികൾക്ക് അഭയമായി മാറിയത്. രാഷ്​ട്രീയ വിജയം കൊയ്യാനുള്ള അവസരമായാണ് ബി.ജെ.പിയും കോൺഗ്രസും ശബരിമല വിഷയത്തെ കണ്ടത്. ബി.ജെ.പി നിയമനടപടികളിൽ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതി പ്രവേശനം തടയാൻ ശ്രമിച്ചപ്പോൾ യു.ഡി.എഫ് പ്രതിഷേധങ്ങളും നിയമനടപടികളും സംഘടിപ്പിച്ചു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിശ്വാസവും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ രാഷ്​ട്രീയത്തിന് അതീതമായ നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്. എന്നാൽ, വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള ഏകപക്ഷീയ നടപടികളാണ് സംസ്ഥാന സർക്കാറി​​െൻറ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാന സർക്കാർ അധികാരവും ഖജനാവും ഉപയോഗിച്ച് എല്ലാ കുത്സിതമാര്‍ഗങ്ങളും സ്വീകരിച്ചെങ്കിലും വിശ്വാസികളെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ശബരിമലയുടെ പേരില്‍ വോട്ടുപിടിക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskerala newsmalayalam newsSabarimala News
News Summary - NSS Sabarimala -Kerala News
Next Story