കേരളം തയാർ; കേന്ദ്രം കനിയണം
text_fieldsമലപ്പുറം: നാടിെൻറ വികസനത്തിന് വെള്ളവും വളവും നൽകിയ പ്രവാസികൾക്ക് വേണ്ടി കേരളം ഒന്നിച്ച് ശബ്ദമുയർത്തുന്നു. കോവിഡ് ഭീതിയുടെ നിഴലിൽ പ്രവാസികൾക്ക് സുരക്ഷയൊ രുക്കണമെന്നും കേരളത്തിലെത്തിക്കാൻ വഴിയൊരുക്കണമെന്നുമുള്ള ആവശ്യത്തിന് സമ്മ ർദമേറി. കേന്ദ്ര സർക്കാർ മനസ്സുവെച്ചാൽ നാട്ടിലെത്തുന്ന മുഴുവൻ പ്രവാസികളെയും താമ സിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആശുപത്രികളും വിട്ടുനൽകാ മെന്ന് കത്തോലിക്ക സഭ, എസ്.എൻ.ഡി.പി, മുസ്ലിം ലീഗ്, സമസ്ത, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ തുടങ്ങിയവരെല്ലാം സന്നദ്ധത അറിയിച്ചു. നാല് വിമാനത്താവള പരിസരങ്ങളിലും വിവിധ ജില്ലകളിലുമായി പതിനായിരങ്ങളെ പാർപ്പിക്കാൻ ഇതുവഴി സൗകര്യമൊരുങ്ങും.
കത്തോലിക്ക സഭയുടെ എല്ലാ ആശുപത്രികളും വിട്ടുനൽകാമെന്ന് നേരത്തേ തന്നെ കർദിനാൾ മാർ ആലേഞ്ചരി വ്യക്തമാക്കിയിരുന്നു. 15,100 കിടക്കകളുള്ള സഭയുടെ ഇരുനൂറോളം ആശുപത്രികള് വിട്ടുനൽകും.
എസ്.എൻ.ഡി.പി യോഗത്തിെൻറയും എസ്.എൻ ട്രസ്റ്റിെൻറയും എല്ലാ സ്ഥാപനങ്ങളും വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രണ്ട് സംഘടനകളുടെയും കോളജുകളും സ്കൂളുകളും ഹോസ്റ്റലുകളും നൽകാം-അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിെൻറ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ വിട്ടുനൽകാൻ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമ്മതമറിയിച്ചു. വിമാനത്താവള പരിസരങ്ങളിൽതന്നെ ആയിരങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള സ്ഥാപനങ്ങൾ എല്ലാം നൽകാം.
സംസ്ഥാനെത്ത നൂറുകണക്കിന് സ്ഥാപനങ്ങൾ പ്രവാസികളുടെ താമസത്തിന് വിട്ടുനൽകാൻ ഒരുക്കമാണെന്ന് സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ അറിയിച്ചു.
കേരള മുസ്ലിം ജമാഅത്തിന് കീഴിെല നൂറുകണക്കിന് സ്ഥാപന സമുച്ചയങ്ങൾ വിട്ടുനൽകുമെന്ന് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ മുൻകൈയിൽ പ്രവർത്തിക്കുന്ന ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവ സർക്കാറിനൊപ്പംനിന്ന് പ്രവർത്തിക്കുമെന്ന് നേരേത്ത പ്രഖ്യാപിച്ചതാണെന്ന് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അറിയിച്ചു. പള്ളികളടക്കമുള്ള സംവിധാനങ്ങളും ക്വാറൻറീൻ ഇടങ്ങളാക്കാൻ സന്നദ്ധമാണ്. 1500ഓളം സ്ഥാപനങ്ങൾ വിട്ടുനൽകാമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അറിയിച്ചു. വിവിധ ജില്ലകളിലായി സ്ഥാപനങ്ങൾ സജ്ജമാക്കാമെന്ന് കെ.എൻ.എം മർകസുദ്ദഅ്വ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി അറിയിച്ചു. സംരംഭത്തിന് പിന്തുണ നല്കാൻ തയാറാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.