Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനസംഖ്യാ രജിസ്റ്റർ...

ജനസംഖ്യാ രജിസ്റ്റർ പുതുക്കലിന് നടപടിയുമായി ഉദ്യോഗസ്ഥർ

text_fields
bookmark_border
npr
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കലിന് ന ടപടികളുമായി ഉദ്യോഗസ്ഥർ. താമരശ്ശേരി തഹസിൽദാർ എൻ.പി.ആർ പുതുക്കൽ അടക്കം ചൂണ ്ടിക്കാട്ടി അയച്ച കത്ത് പുറത്ത് വന്നു. സെൻസസുമായി ബന്ധപ്പെട്ട ജീവനക്കാരെ നിയമിക്ക ാൻ ലിസ്റ്റ് തേടി അയച്ച കത്തിലാണ് എൻ.പി.ആർ ഉണ്ടാകുമെന്ന് പറയുന്നത്. കത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായ സർക്കാർ, നടപടികൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് വിശദീകരണവുമായി രംഗത്തെത്തി.

പൗരത്വ രജിസ്റ്ററിെൻറ ആദ്യപടിയായ എൻ.പി.ആർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പല തവണ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമാണ് ഉദ്യോഗസ്ഥ നടപടി.സെൻസസ് ചാർജ് ഒാഫിസർ കൂടിയായ താമരശ്ശേരി തഹസിൽദാർ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും ജനുവരി 13നാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിൽ എൻ.പി.ആറിെൻറ കാര്യം കൃത്യമായി പറയുന്നു. സെൻസസ് പ്രവർത്തനങ്ങൾക്ക് എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും നിയമിക്കാൻ അധ്യാപകരുടെ വിശദാംശം നൽകാൻ ആവശ്യപ്പെടുന്നതാണ് കത്ത്. സെൻസസിെൻറ ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ െസൻസസും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കലും ഉണ്ടാകുമെന്നാണ് പറയുന്നത്. ജനുവരി 22നകം ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ നൽകാനും നിർദേശിക്കുന്നു. കത്ത് വിവാദമായതോടെ പിൻവലിച്ചു.

കത്ത് പുറത്തായതോടെ സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ ഉറപ്പ് പച്ചക്കള്ളമാണെന്ന് ആരോപിച്ചു. പിന്നാലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍.പി.ആര്‍) എല്ലാ നടപടികളും സ്റ്റേ ചെയ്തതായി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ജില്ല കലക്ടര്‍മാര്‍ക്ക് അടിയന്തര സന്ദേശം അയച്ചു. 2021ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എൻ.പി.ആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇത്തരം നടപടി ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണം- സന്ദേശത്തിൽ പറയുന്നു.

കോട്ടയം തഹസിൽദാർ ഫീൽഡ് ട്രെയിനർമാരെ നിയമിക്കാൻ ജീവനക്കാരുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് ഡിസംബർ 30 ന് കത്ത് നൽകിയിരുന്നു. എൻ.പി.ആർ സബ്ജില്ലാ രജിസ്ട്രാർ എന്ന നിലക്കാണ് കത്തയച്ചത്. സെൻസസ് ഡയറക്ടറേറ്റിെൻറ ഡിസംബർ 20ലെയും കോട്ടയം ജില്ലാ കലക്ടറുടെ ഡിസംബർ 27ലെയും നിർദേശങ്ങൾ പരാമർശിച്ചാണ് എൻ.പി.ആർ സബ്ജില്ലാ രജിസ്ട്രാർ എന്ന നിലയിൽ തഹസിൽദാർ കത്ത് നൽകിയത്. പിന്നീട് ഇതു സംബന്ധിച്ച നടപടികൾ നിർത്തിവെച്ചതായി ജില്ലാ കലക്ടർ അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNational Population registernpr
News Summary - NPR National Population Register -Kerala News
Next Story