Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ: രാഷ്ട്രീയ...

വാളയാർ: രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത് -മുഖ്യമന്ത്രി 

text_fields
bookmark_border
വാളയാർ: രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത് -മുഖ്യമന്ത്രി 
cancel

പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത്. ജനപ്രതിനിധികൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വാളയാർ ചെക്പോസ്റ്റിൽ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിച്ചയാളും എട്ട് സഹയാത്രികരും ഹൈ റിസ്ക് പ്രൈമറി കോണ്ടാക്റ്റിൽ ഉൾപ്പെടുന്നു. അവിടെയുണ്ടായിരുന്ന 130ഓളം യാത്രക്കാർ, മാധ്യമപ്രവർത്തകർ, പൊലീസ്, ജനപ്രതിനിധികൾ, മറ്റ് നാട്ടുകാർ എന്നിവരെ ലോ റിസ്ക് കോണ്ടാക്റ്റുകളായി കണ്ട് 14 ദിവസത്തേക്ക് ഹോം ക്വാറന്‍റീനിലാക്കണമെന്നാണ് മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട്. ഇവരിൽ ലക്ഷണമുള്ളവരുടെ സ്രവപരിശോധന നടത്തണം. 

വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറന്‍റീനിലേക്ക് അയക്കേണ്ടിവന്ന ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. 

കൃത്യമായ രേഖകളും പരിശോധനയുമില്ലാതെ അതിർത്തി കടന്നെത്തുന്നത് നമ്മുടെ സംവിധാനങ്ങളെ തകർക്കുമെന്ന് പലതവണ ഓർമിപ്പിച്ചതാണ്. അങ്ങനെയുണ്ടായാൽ സമൂഹമാണ് പ്രതിസന്ധിയിലാകുന്നത്. ഇക്കാര്യം പറയുമ്പോൾ മറ്റ് തരത്തിൽ ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചിലർ തെറ്റായ ചില ധാരണയും കൊണ്ട് നടക്കുക‍യാണ്. നമ്മളെ ഇതൊന്നും ബാധിക്കില്ലെന്നാണ് ചിലരുടെ ചിന്താഗതി. ഏത് സ്ഥാനം വഹിക്കുന്നവരായാലും രോഗം പകരാം. രോഗാണുവിന് ഇന്ന ആളാണ് എന്നില്ല. സാമൂഹിക പ്രവർത്തകർ ഒട്ടേറെ പേരുമായി ബന്ധപ്പെടുന്നവരായതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 

വാളയാറിൽ നടന്ന കാര്യങ്ങളെല്ലാം നമ്മൾ കണ്ടതാണല്ലോ. ഞങ്ങൾക്കിതൊന്നും ബാധകമല്ല എന്ന് ചിന്തിക്കുന്നത് അപകടം മാത്രമേ ഉണ്ടാക്കൂ. എന്നാൽ, ഇക്കാര്യത്തിൽ നടപടിയെടുത്താൽ ഞങ്ങൾക്കെതിരെ നടപടിയെടുക്കുന്നു എന്നു പറയും. തെറ്റായതും നടപടിയെടുക്കേണ്ടതുമായ കാര്യമാണ് വാളയാറിൽ ചെയ്തത്. എന്നാൽ ഇപ്പോൾ നടപടികളിലേക്ക് സർക്കാർ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘വി. മുരളീധരന് എന്തോ പ്രശ്നമുണ്ട്’
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി. മുരളീധരന് എന്തോ പ്രശ്നമുണ്ടെന്ന് മുഖ്യമന്ത്രി. അദ്ദേഹം കാര്യങ്ങൾ കേന്ദ്രസർക്കാറുമായി കൂടിയാലോചിക്കുകയാണ് വേണ്ടത്. േകന്ദ്ര സഹമന്ത്രിയാണെങ്കിലും കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് തോന്നുന്നത്. അതോ രാഷ്ട്രീയത്തിനായാണോ അദ്ദേഹം പറയുന്നതെന്ന് വ്യക്തമല്ല. ഇപ്പോൾ നമ്മുടെ നാട്ടിലേക്ക് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുകയും വരുകയും ചെയ്യുന്നുണ്ടല്ലോ. ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് അതിരുവേണ്ടേയെന്നും വി. മുരളീധരെൻറ പ്രസ്താവനക്ക് മറുപടിയായി പിണറായി വിജയൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19valayar issue
News Summary - this is not time for political drama -kerala news
Next Story