ജയിലിലല്ലെന്ന് പി.വി. അൻവർ എം.എൽ.എ; ലേറ്റാ വന്താലും േലറ്റസ്റ്റാ വരുവേ എന്ന് എഫ്.ബി പോസ്റ്റ്
text_fieldsകോഴിക്കോട്: ഘാനയിലെ ജയിലിലാണെന്ന പ്രചാരണങ്ങൾക്കെതിരെ പി.വി. അൻവർ എം.എൽ.എ. അൻവറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഘാന പ്രസിഡൻറിെൻറ ഫേസ്ബുക്ക് പേജിൽ നിറഞ്ഞാടിയ േകാൺഗ്രസ് പ്രവർത്തകർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എൽ.എയുടെ പ്രതികരണം.
'ഘാനയിൽ ജയിലിൽ ആണത്രേ!! ആഗ്രഹങ്ങൾ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്' -അൻവർ എഫ്.ബിയിൽ എഴുതി.
ഘാനയുടെ പ്രസിഡൻറ് നാന അഡോ ഡാൻേങ്ക്വ അകുഫോ അഡ്ഡോയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അൻവർ എം.എൽ.എയെ വിട്ടുതരണമെന്ന കമൻറുമായി േകാൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.
രണ്ട് ദിവസം മുമ്പിട്ട ഒരു പോസ്റ്റിലാണ് കോൺഗ്രസുകാർ കൂട്ടത്തോടെ കമൻറുമായി എത്തിയത്. അൻവറിനെ കാണാനില്ലെന്ന് ഒരാഴ്ച മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിക്കാരെല്ലാം ക്ഷമിക്കണം, താൻ ആഫ്രിക്കയിലാണെന്നാണ് അന്ന് പി.വി. അൻവർ മറുപടി നൽകിയത്. 'പൊതുപ്രവർത്തകൻ എന്നതിനൊപ്പം താനൊരു ബിസിനസ്കാരൻ കൂടിയാണ്. രാഷ്ട്രീയപ്രവർത്തനമല്ല തെൻറ വരുമാനമാർഗം. അലവൻസിനെക്കാൾ ഏറിയ തുക ഓരോമാസവും ചെലവഴിക്കേണ്ടിവരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിെൻറ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നത്' -പി.വി. അൻവർ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് പുതിയ കമൻറ് യുദ്ധം. ഘാന പ്രസിഡന്‍റിന്‍റെ പോസ്റ്റിന് താഴെ മലയാളത്തിലാണ് കൂടുതൽ കമൻറുകളും. ചിലർ ഇംഗ്ലീഷിലും ഇട്ടിട്ടുണ്ട്. ഞങ്ങളുടെ അൻവർ എം.എൽ.എയെ വിട്ടുതരൂ, തോളിൽ ചളി പുരണ്ട് തോർത്തിട്ടയാൾ അങ്ങോട്ട് വന്നിരുന്നു. അയാളെ വിട്ടുതരണം, ഇനിയൊരു യുദ്ധം അൻവറിന് വേണ്ടിയുള്ളതാകും, ജപ്പാനിൽ നിന്നും കാർമേഘം എത്തിക്കാൻ ആകെയുള്ള ഒരാളാണ് അദ്ദേഹം, രണ്ടടി കൊടുത്തിെട്ടങ്കിലും തുറന്ന് വിടൂ...ഇങ്ങനെയാണ് കമൻറുകൾ. ആയിരത്തഞ്ഞൂറോളം കമൻറുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും മലയാളികളുടെതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.