ടു സ്റ്റാർ ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കാനാവില്ല -സംസ്ഥാന സർക്കാർ
text_fieldsകൊച്ചി: ത്രീസ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന നയതീരുമാനമുള്ളതിനാൽ ടു സ്റ്റാർ ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. മദ്യവിൽപന മൗലികാവകാശമല്ലെന്നും സ്വേച്ഛാപരമാകാത്തിടത്തോളം സർക്കാർ നയത്തിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്നും സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് നികുതി അണ്ടർ സെക്രട്ടറി എസ്. മുരളി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ത്രീസ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് മാത്രം ബാർ അനുവദിക്കാനുള്ള 2017ലെ മദ്യനയത്തെ ചോദ്യം ചെയ്ത് കേരള ബാർ ഹോട്ടൽസ് അസോസിേയഷൻ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. 2002ൽ ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കായി ബാർ ലൈസൻസ് പരിമിതപ്പെടുത്തിയപ്പോൾ ഇതിനെതിരെ ടു സ്റ്റാറുകാർ കോടതിയെ സമീപിച്ചിരുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, സർക്കാർ നയം ശരിവെക്കുന്ന ഉത്തരവ് സുപ്രീംകോടതിയിൽ നിന്നുണ്ടായി. പിന്നീട് 2014ൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് അനുവദിച്ചത് ചോദ്യം ചെയ്ത ഹരജികളും തള്ളി.
സർക്കാർ നയത്തിനെതിരെ നൽകിയ ഹരജികളിലെല്ലാം സർക്കാറിന് അനുകൂലമായ തീരുമാനമാണ് കോടതികളിൽ നിന്നുണ്ടായത്. മദ്യനയം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ഏകാംഗ കമീഷൻ നിർദേശിച്ചത് ത്രീസ്റ്റാറിന് മുകളിലുള്ള േഹാട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് അനുവദിച്ചാൽ മതിയെന്നാണ്. ഈ റിപ്പോർട്ടും അബ്കാരി മേഖലയിൽ നിലനിൽക്കുന്ന മറ്റ് വിഷയങ്ങളും പരിഗണിച്ചാണ് 2017 ജൂൺ 23ന് സർക്കാർ ചില ഭേദഗതികൾ വരുത്തി പുതിയ മദ്യനയം പ്രഖ്യാപിച്ചത്.
ത്രീസ്റ്റാറിന് താഴെ ആർക്കും ബാറിന് അനുമതി നൽകിയിട്ടില്ല. അതിനാൽ, വിവേചനം കാട്ടിയെന്ന ആരോപണം നിലനിൽക്കില്ല. ഹരജിക്കാർ എക്സൈസ് കമീഷണർക്ക് നിവേദനം നൽകിയെങ്കിലും ഉദ്യോഗസ്ഥന് ചട്ടവിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും- സത്യവാങ്മൂലത്തിൽ പകറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.