Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാമനിർദേശ...

നാമനിർദേശ പത്രിക അവസാന തീയതി നാളെ; പ്രമുഖർ ഇന്നു സമർപ്പിച്ചേക്കും, ഇതുവരെ ലഭിച്ചത്  79

text_fields
bookmark_border
lok sabha elections 2024
cancel

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടു ദിവസം ബാക്കിയിരിക്കെ സംസ്ഥാനത്ത് ആകെ സമർപ്പിച്ചത് 79 പത്രിക. ചൊവ്വാഴ്ച മാത്രം 42 പത്രിക സമർപ്പിച്ചു. ഇതുവരെ ആകെ 56 സ്ഥാനാർഥികളാണു പത്രിക നൽകിയത്. വ്യാഴാഴ്ചയാണ് പത്രിക നൽകുന്നതിനുള്ള അവസാന തീയതി. പൊന്നാനി, ആലത്തൂർ മണ്ഡലങ്ങളിൽ ഇതുവരെ ആരും പത്രിക നൽകിയില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിലാണ് കൂടുതൽ പത്രിക.

10. സി.പി.ഐയുടെ പന്ന്യൻ രവീന്ദ്രൻ ചൊവ്വാഴ്ച പത്രിക നൽകിയപ്പോൾ കോൺഗ്രസിലെ ശശി തരൂർ, ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ എന്നിവർ പത്രിക നൽകിയില്ല. രാഹുൽ ഗാന്ധി, ആനി രാജ, കെ. സുരേന്ദ്രൻ എന്നിവർ ഏറ്റുമുട്ടുന്ന വയനാട് മണ്ഡലത്തിൽ മൂന്നുപേരും പത്രിക നൽകിയിട്ടില്ല. രാഹുൽ ബുധനാഴ്ച നൽകിയേക്കും. ചാലക്കുടിയിൽ സി. രവീന്ദ്രനാഥ് ഉൾപ്പെടെ എട്ട് പത്രിക സമർപ്പിച്ചു. തൃശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപി ചൊവ്വാഴ്ച പത്രിക നൽകിയപ്പോൾ കെ. മുരളീധരൻ, വി.എസ്. സുനിൽകുമാർ എന്നിവർ ബാക്കിയാണ്.

ചൊവ്വാഴ്ച ലഭിച്ച പത്രികകളുടെ മണ്ഡലം തിരിച്ചുള്ള എണ്ണം. ആകെ ലഭിച്ചത് എന്ന ക്രമത്തിൽ
തിരുവനന്തപുരം-ആറ്- 10
ആറ്റിങ്ങല്‍-ഒന്ന്- മൂന്ന്
കൊല്ലം-നാല്- എട്ട്
മാവേലിക്കര-മൂന്ന്- നാല്
ആലപ്പുഴ-ഒന്ന്- ഒന്ന്
കോട്ടയം-നാല്- ഏഴ്
ഇടുക്കി-ഒന്ന്- ഒന്ന്
എറണാകുളം-ഒന്ന്- മൂന്ന്
ചാലക്കുടി-മൂന്ന്- എട്ട്
തൃശൂര്‍-നാല്- അഞ്ച്
പാലക്കാട്-മൂന്ന്- മൂന്ന്
കോഴിക്കോട്-രണ്ട്- എട്ട്
വയനാട്-നാല്-നാല്
വടകര-ഒന്ന്-ഒന്ന്
കണ്ണൂര്‍-ഒന്ന്- ഒന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
News Summary - Nomination paper closing date tomorrow
Next Story