Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ആർ.എസ് ഇല്ല;...

വി.ആർ.എസ് ഇല്ല; വിരമിക്കൽ പ്രായം കുറക്കാൻ ബി.എസ്.എൻ.എൽ

text_fields
bookmark_border
വി.ആർ.എസ് ഇല്ല; വിരമിക്കൽ പ്രായം കുറക്കാൻ ബി.എസ്.എൻ.എൽ
cancel
തൃശൂർ: അര ലക്ഷത്തിലധികം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്) വഴി കുറക്കാന ുള്ള നീക്കത്തിൽനിന്ന് ബി.എസ്.എൻ.എൽ പിന്മാറുന്നു.

വി.ആർ.എസ് പ്രഖ്യാപിച്ചാൽ വ രുന്ന സാമ്പത്തിക ബാധ്യതയിൽ േകന്ദ്ര ധനമന്ത്രാലയം ഉത്കണ്ഠ പ്രകടിപ്പിച്ച സാഹചര്യ ത്തിലാണിത്. പകരം, വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആയി കുറക്കുന്നത് പരിഗണിക്കും. ഇതിന് നടപടി വേഗത്തിലാക്കും.

വി.ആർ.എസ് പ്രഖ്യാപിച്ചാൽ ഒറ്റയടിക്ക് 6,365 കോടി വേണം. വിരമിക്കൽ പ്രായം കുറച്ചാൽ അത്തരം ചെലവ് ഒഴിവാക്കാം. 50 വയസ്സ് കഴിഞ്ഞവർക്ക് സ്വയം വിരമിക്കൽ പ്രഖ്യാപിക്കുന്നത് ഇതിന് പിന്നാലെ പരിഗണിക്കും. വി.ആർ.എസ് സ്വീകരിക്കുന്നവർക്ക് സേവന കാലത്തെ ഓേരാ വർഷത്തെയും 35 ദിവസത്തെ വേതനവും അവശേഷിക്കുന്ന വർഷങ്ങളിൽ 25 ദിവസത്തെ വീതം വേതനവും നൽകാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

അതിനിടെ, ബി.എസ്.എൻ.എല്ലിെൻറ ഗുരുതരാവസ്ഥ പരിഗണിച്ച് ഉടൻ ചർച്ചക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളുടെ ഏകോപന സമിതി (ഓൾ യൂനിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബി.എസ്.എൻ.എൽ) വ്യാഴാഴ്ച വകുപ്പുമന്ത്രി രവിശങ്കർ പ്രസാദിന് കത്ത് നൽകി. പ്രതിമാസം ശമ്പള ഇനത്തിൽ 1,300 കോടിയും മറ്റ് ആവശ്യങ്ങൾക്ക് 900 കോടിയും ചെലവ് വരുന്ന ബി.എസ്.എൻ.എല്ലിന് വരുമാനം 1,200 കോടി മാത്രമാണെന്ന് കത്തിൽ പറയുന്നു. 4ജി സ്പെക്ട്രം ഉൾപ്പെടെ ബി.എസ്.എൻ.എല്ലിെൻറ പുനരുദ്ധാരണത്തിന് സംഘടനകൾ പിന്തുണ നൽകും. മുതൽമുടക്ക് നിരോധിച്ച ബി.എസ്.എൻ.എൽ ഉത്തരവ് പിൻവലിച്ച് നവീകരണത്തിന് തയാറാവണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam newsvoluntary retirement scheme
News Summary - no vrs in bsnl-kerala news
Next Story