Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സമയപ്പട്ടികയില്ല; കെ.എസ്.ആർ.ടി.സി സർവിസുകൾ തോന്നുംപടി 

text_fields
bookmark_border
ksrtc250
cancel

തിരുവനന്തപുരം: അയൽജില്ലകളിൽ രാത്രി ഒമ്പത് വരെ സർവിസ് നടത്തുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനത്തിൽ വെള്ളം ചേർത്ത് കെ.എസ്.ആർ.ടി.സി. 50 ശതമാനത്തിലേറെ ബസുകൾ ഒാടിക്കുന്നില്ലെന്ന് മാത്രമല്ല, നിരത്തിലിറക്കുന്നവ തന്നെ സർക്കാർ ഒാഫിസുകളുടെ സമയം കഴിയുന്നതോടെ സർവിസ് അവസാനിപ്പിക്കുകയാണ്. സമയപട്ടികേയാ ആസൂത്രണമോ ഇല്ലാതെ തോന്നുംപടിയുള്ള ഒാട്ടം മൂലം യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ലെന്ന് മാത്രമല്ല, ആളില്ലാതെ നഷ്ടത്തിൽ സർവിസ് നടത്തേണ്ട സ്ഥിതിയാണ്. 

ബസുകൾ എപ്പോൾ വരുമെന്നോ പോകുമെന്നോ ഡിപ്പോകൾക്ക് ധാരണയില്ല. വിളിച്ചന്വേഷിച്ചാൽ ‘വന്ന ബസുകളെല്ലാം തിരിച്ചയച്ചിട്ടുണ്ട്, ഇനി എപ്പോൾ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന’ മറുപടിയാണ് ലഭിക്കുന്നത്. നിരക്ക് വർധന പിൻവലിച്ചതോടെ നല്ലൊരു ശതമാനം സ്വകാര്യ ബസുകളും ഒാട്ടം നിർത്തി. ഇതുമൂലം ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം രൂക്ഷമാണ്. ബസിെൻറ കാര്യത്തിൽ   ഉറപ്പൊന്നുമില്ലാത്തതിനാൽ സ്ഥിരയാത്രക്കാർ സമാന്തര സർവിസുകളടക്കം മറ്റ് മാർഗങ്ങൾ തേടുന്നു. 

ഭൂരിഭാഗം ബസുകളും അഞ്ചരക്കും ആറിനുമിടയിൽ ഡിപ്പോകളിേലക്ക് മടങ്ങുകയാണ്. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സർവിസുകൾ രാത്രി 6.30ന്   അവസാന സർവിസ് തുടങ്ങി 7.30നും എട്ടിനുമിടയിൽ സർവിസ് നിർത്തും. അതുതന്നെ കൃത്യമായ സമയപ്പട്ടികയില്ലാത്തതിനാൽ ആശ്രയിക്കാനാവാത്ത നിലയിലും. വ്യാപാരശാലകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഭാഗികമായി ഹോട്ടലുകളും പ്രവർത്തനമാരംഭിച്ചതോടെ ഇവിടങ്ങളിൽനിന്ന് ജോലി കഴിഞ്ഞിറങ്ങുന്ന സാധാരണക്കാരാണ് മടക്കയാത്രക്ക് മാർഗമില്ലാതെ പെരുവഴിയിലാകുന്നത്. 

അതേസമയം, വൈകുന്നേരം ആറിന് ശേഷം ബസുകളുടെ കുറവും യാത്രാപ്രശ്നവും പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. യാത്രക്കാരുടെ കുറവ് വലിയ പ്രശ്നമാണ്. ജൂൺ എട്ടിന് ശേഷം സർവിസുകൾ രാത്രികാലങ്ങളിലെ സർവിസ് സമയം കുറച്ചുകൂടി ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - no time schedule for ksrtc service
Next Story