Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല യുവതീ പ്രവേശനം:...

ശബരിമല യുവതീ പ്രവേശനം: രഹസ്യ അജണ്ടയില്ലെന്ന് സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
ശബരിമല യുവതീ പ്രവേശനം: രഹസ്യ അജണ്ടയില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
cancel

കൊച്ചി: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന പരസ്യ അജണ്ട മാത്രമാണുള്ളതെന്ന് സർക്കാർ ഹൈകോടതിയിൽ. സർക്കാറിനോ പൊലീസിനോ രഹസ്യ അജണ്ടകളൊന്നുമില്ല. യുവതിപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകിയിരിക്കെ ഏതുവ ിധേനയും നിയമവിരുദ്ധ പ്രവർത്തനം നടത്തണമെന്ന് ഒരു പ്രമുഖ പാർട്ടിക്കും അതിെൻറ അനുഭാവികൾക്കും രഹസ്യ അജണ്ടയ ുണ്ട്. സുപ്രീംകോടതി വിധിയനുസരിച്ചുള്ള അവകാശം വിനിയോഗിച്ചതിനപ്പുറം ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധ പ്രവർത്തനം നടത്താത്ത രണ്ട് യുവതികളെക്കുറിച്ച് ബാഹ്യ ഏജൻസിയുടെ അന്വേഷണം ആവശ്യമില്ല.

രണ്ട് യുവതികൾ ദർശനം നടത്തിയതിനെത്തുടർന്ന് ശബരിമലയിലോ സംസ്ഥാനത്തെവിടെയെങ്കിലുമോ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. അതേസമയം, യുവതികൾ പ്രവേശിച്ചതിലൂടെ ആചാര ലംഘനമുണ്ടായെന്നാക്ഷേപിച്ച് ചില സംഘടനകൾ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. അതിെൻറ ഭാഗമായി ശബരിമല കർമസമിതി, ആചാര സംരക്ഷണസമിതി തുടങ്ങിയ സംഘടനകളും ഒരു രാഷ്ട്രീയ പാർട്ടിയും രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി മനഃപൂർവം സൃഷ്ടിച്ച സമാധാനഭംഗമാണ് സംസ്ഥാനം നേരിട്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ ഹൈകോടതി വിശദീകരണം തേടിയതിനെത്തുടർന്ന് റവന്യൂ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ സർക്കാറിന് രഹസ്യ അജണ്ടയുണ്ടെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ദർശനം നടത്തിയ യുവതികൾ യഥാർഥ ഭക്തരല്ലെന്ന വിവരമൊന്നും സർക്കാറിനോ പൊലീസിനോ ലഭിച്ചിട്ടില്ല. ഇൻറലിജൻറ്സ് റിപ്പോർട്ടിെൻറയോ മുൻകാല ചരിത്രത്തിെൻറയോ അടിസ്ഥാനത്തിലല്ലാതെ ദർശനത്തിനെത്തുന്ന യുവതികളെ ഒറ്റപ്പെടുത്തി തടഞ്ഞുവെക്കുന്നത് ലിംഗവിവേചനമാകും. മാത്രമല്ല, ക്ഷേത്രത്തിെൻറയും ഭക്തരുടെയും സുരക്ഷ മുൻനിറുത്തിയുള്ള ഇടപെടലേ പൊലീസിന് സാധിക്കൂ. ദർശനത്തിനെത്തിയ രണ്ട് യുവതികൾക്കും ശബരിമലയിലെ സമാധാനാന്തരീക്ഷം തകർക്കണമെന്ന പ്രത്യേക അജണ്ടയുള്ളതായി റിപ്പോർട്ടില്ല. ഇങ്ങനെ സംശയിക്കാൻ മതിയായ കാരണവുമില്ല.

ശബരിമല തീർഥാടനകേന്ദ്രമാണെന്നും സർക്കാറിനോ പൊലീസിനോ ആക്ടിവിസ്റ്റുകൾക്കോ പ്രകടനം നടത്താനുള്ള ഇടമല്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. സർക്കാറോ പൊലീസോ ഒരു തരത്തിലുമുള്ള പ്രകടനവും നടത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമല തീർഥാടനത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ സ്വീകരിച്ചത് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയും മറ്റുചില ഗ്രൂപ്പുകളുമാണ്. ശബരിമല കർമസമിതി, ആചാര സംരക്ഷണസമിതി തുടങ്ങിയവരുടെ പ്രതിഷേധം സുപ്രീംകോടതി, ഹൈകോടതി വിധികളുടെ ലംഘനവും കോടതിയലക്ഷ്യവും കുറ്റകരവുമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newssabarimala women entrymalayalam newsSecret Agenda
News Summary - No Secret Agenda to Government - Kerala News
Next Story