Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാജരാകാത്തവരുടെ ശമ്പളം...

ഹാജരാകാത്തവരുടെ ശമ്പളം പിടിക്കും 

text_fields
bookmark_border
ഹാജരാകാത്തവരുടെ ശമ്പളം പിടിക്കും 
cancel
camera_altRepresentative Image

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് ജോലിക്ക് ഹാജരാകാത്ത സെക്രേട്ടറിയറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പൊതുഭരണ വകുപ്പി‍െൻറ നിർദേശം. സെക്രേട്ടറിയറ്റില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ അസിസ്റ്റൻറ് മുതലുള്ള ഉദ്യോഗസ്ഥരുടെ ഇ-ഓഫിസ് ലോഗിൻ ദിവസങ്ങൾ അടിസ്ഥാനമാക്കി ശമ്പളം നൽകാനാണ് നിർദേശം. മേയ് ഒന്ന് മുതലുള്ള ശമ്പളത്തിൽ ഇത് പ്രാബല്യത്തിൽ വരുത്തണമെന്നും പൊതുഭരണ സെക്രട്ടറി കഴിഞ്ഞദിവസം ധനകാര്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിൽ ശിപാർശ ചെയ്തു. 

ഉദ്യോഗസ്ഥരുടെ ഇ-ഓഫിസ് ലോഗിൻ ദിവസങ്ങൾ കുറവാണെങ്കിൽ അതിനനുസരിച്ച് ശമ്പളം കുറവ് ചെയ്യണമെന്നാണ് നിർദേശം. ലോക്ഡൗണ്‍ മുൻനിർത്തി 50 ശതമാനം ഗസറ്റഡ് ഓഫിസര്‍മാരും 33 ശതമാനം നോണ്‍ ഗസറ്റഡ് ജീവനക്കാരും ഹാജരായാല്‍ മതിയെന്നാണ് പൊതുഭരണവകുപ്പ് നേരത്തേ ഉത്തരവിറക്കിയത്. എന്നാല്‍, ഈ അനുപാതപ്രകാരം പോലും ജീവനക്കാര്‍ സെക്രേട്ടറിയറ്റില്‍ ഹാജരാകുന്നില്ലെന്നാണ് പൊതുഭരണവകുപ്പി‍െൻറ കണ്ടെത്തൽ. പഞ്ചിങ് ഇല്ലാത്തതിനാൽ ഇ-ഓഫിസ് ലോഗിന്‍ അടിസ്ഥാനമാക്കി ഹാജര്‍ കണക്കാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

എന്നാൽ, െപാതുഭരണവകുപ്പിെൻറ ശിപാർശക്കെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാരുടെ സംഘടനകൾക്ക് എതിർപ്പുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജീവനക്കാര്‍ പരാതി പറഞ്ഞതായും അറിയുന്നു. പൊതുഗതാഗത സൗകര്യം ഇല്ലാതെ ജീവനക്കാർ എങ്ങനെ ഓഫിസിലെത്തി ഇ-ലോഗിൻ ചെയ്യുമെന്നാണ് അവരുടെ ചോദ്യം. അണ്ടർ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് ലാപ്ടോപ്പിൽ ഇ-ലോഗിൻ സൗകര്യം നൽകിയിട്ടുള്ളത്. െപാതുഗതാഗത സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്തവരുടെ ശമ്പളം വെട്ടിക്കുറക്കുന്ന നിലപാടിലേക്ക് സർക്കാർ പോകരുതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssalarygovt employeesmalayalam news
News Summary - No salary without Attendance -Kerala news
Next Story