അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, വെള്ളം, വൈദ്യുതി, ഫോൺ സേവനം എന്നിവയെല്ലാം ഉറപ്പാക്കും. കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് തുറക്കുക. അതേസമയം കാസർകോട്ടെ കടകൾ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമാണുണ്ടാവുക.
കോവിഡ് രോഗികൾക്കായി ഓരോ ജില്ലയിലും പ്രത്യേക ആശുപത്രികൾ സജ്ജമാക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാൻ പ്രത്യേക ക്യാമ്പുകൾ ഒരുക്കും. ഒരിടത്തും ആൾക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം തടയും. സംസ്ഥനത്ത് ബാങ്കുകളുടെ പ്രവർത്തനം രണ്ട് മണി വരെയാക്കിയിട്ടുണ്ട്.
മാധ്യമ പ്രവർത്തകർക്ക് വാർത്തകൾ ശേഖരിക്കാൻ പ്രത്യേക സൗകര്യമൊരുക്കും. ചൊവ്വാഴ്ച മാധ്യമ സ്ഥാപന മേധാവികളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തും. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കി. ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. അതേസമയം, ഓൺലൈൻ ഡെലിവറി അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.