Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി നിയന്ത്രണം...

വൈദ്യുതി നിയന്ത്രണം ഉടനില്ല

text_fields
bookmark_border
electricity
cancel

തിരുവനന്തപുരം: രൂക്ഷമായ പ്രതിസന്ധി നേരിടുെന്നങ്കിലും ഉടൻ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് കെ.എസ്.ഇ.ബിയിൽ ധാരണ. തുലാവർഷം ശക്തമായാൽ പിടിച്ചുനിൽക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ പുറത്തുനിന്ന് വൈദ്യുതി എത്തിക്കും. വൈദ്യുതിനില ശനിയാഴ്ച ബോർഡ് വീണ്ടും അവലോകനംചെയ്ത് അന്തിമ തീരുമാനമെടുക്കും.

പ്രതീക്ഷിച്ച തോതിൽ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ഇനിയും ശക്തിപ്പെട്ടിട്ടില്ല. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം സംഭരണികളിൽ 21 ശതമാനമാണ് വെള്ളം. ഇതുപയോഗിച്ച് 869 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. ഏറ്റവുംവലിയ സംഭരണിയായ ഇടുക്കിയിൽ 20 ശതമാനം മാത്രമാണ് വെള്ളം.

പമ്പ-കക്കിയിൽ 17 ശതമാനവും. ഷോളയാർ 26 ശതമാനം, ഇടമലയാർ 20, കുമ്പള 18, മാട്ടുപ്പെട്ടി 11, കുറ്റ്യാടി 44, താരിയോട് 40, ആനയിറങ്കൽ 5, പൊന്മുടി 32, നേര്യമംഗലം 46, പെരിങ്ങൽ 47, ലോവർ പെരിയാർ 56 എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേദിവസം സംസ്ഥാനെത അണക്കെട്ടുകൾ നിറഞ്ഞിരുന്നു. 3780.96 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളം അന്നുണ്ടായിരുന്നു. അതിനേക്കാൾ 2911.41 ദശലക്ഷം യൂനിറ്റിെൻറ കുറവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.

കഴിഞ്ഞവർഷം ഇതേദിവസം 80.40 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഒരുദിവസം കൊണ്ട് സംഭരണികളിൽ ഒഴുകിയെത്തിയെതങ്കിൽ വ്യാഴാഴ്ച വെറും 9.67 ദശലക്ഷം യൂനിറ്റിനടുത്ത് മാത്രമാണ് കിട്ടിയത്. വ്യാഴാഴ്ച 71.34 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് വേണ്ടിവന്നത്. ഇതിൽ 59.17 ദശലക്ഷം യൂനിറ്റും പുറത്ത് നിന്ന് കൊണ്ടുവന്നതാണ്. 12.17 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഇവിടെ ഉൽപാദിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityksebkerala newspower cut
News Summary - no power cut soon -kerala news
Next Story