ഉടമകളില്ലാതെ 50 അപ്പാർട്മെൻറുകൾ
text_fieldsകൊച്ചി: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൊളിച്ചുമാറ്റുന്ന മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലെ 50 അപ്പാർട്മെൻറുകൾക്ക് ഉടമകളെ കണ്ടെത്താനായില്ല. ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും നാല് സമുച്ചയങ്ങളിലായി 50 അപ്പാർട്മെൻറുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നഗരസഭ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ഫ്ലാറ്റുകൾ പൂട്ടിയിട്ടതായി കണ്ടെത്തിയത്.
ഈ ഫ്ലാറ്റുകളുടെ ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതെല്ലാം വിറ്റുപോയ ഫ്ലാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽനിന്ന് കൈപ്പറ്റിയിട്ടില്ല. ഇതിലേറെപ്പേരും വിദേശത്ത് സ്ഥിരതാമസക്കാരായിരിക്കാമെന്നാണ് ധാരണ. ഉടമസ്ഥർ എത്തിയില്ലെങ്കിൽ രജിസ്ട്രേഷൻ വകുപ്പിൽനിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കാനാണ് നീക്കം.
ബന്ധപ്പെട്ടവർ ഉടമസ്ഥാവകാശം ഉന്നയിച്ച് എത്തിയില്ലെങ്കിൽ റവന്യൂ വകുപ്പ് ഫ്ലാറ്റുകൾ ഉടൻ നേരിട്ട് ഒഴിപ്പിക്കുെമന്ന് അധികൃതർ അറിയിച്ചു.
അതിനിടെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്ക ചർച്ചചെയ്യാൻ സി.പി.എം മരട് മണ്ഡലം കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കുണ്ടന്നൂർ പെട്രോ ഹൗസിലാണ് യോഗം. എം. സ്വരാജ് എം.എൽ.എ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.